മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ടിക്കറ്റ് വിൽപ്പനയുടെ ഫലമായി, പ്ലാറ്റ്‌ഫോം 14-ൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി, ഇത് തിരക്കിലേക്ക് നയിച്ചു, ആളുകൾക്ക് നിൽക്കാൻ പോലും ഒഴിഞ്ഞ സ്ഥലം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

“സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു, ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു. 14-ൽ നിന്ന് 15-ലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരൻ പടിക്കെട്ടുകളിൽ വഴുതി വീണു, തുടർന്ന് പിന്നിൽ വന്നവരും തട്ടിത്തടഞ്ഞുവീണു. പിന്നിൽ നിന്നവർ തിരക്കുമൂലം ഇവരെ ചവിട്ടി മുന്നോട്ടുപോയി. ഇതിനെ തുടർന്നാണ് പിന്നീട് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ഒരു ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്,” എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ റെയിൽ‌വേ 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശ് സർക്കാർ റെയിൽവേ പോലീസ് സംസ്ഥാനത്തെ എല്ലാ ട്രെയിൻ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ, അതീവ ജാഗ്രത പാലിക്കാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലേക്ക് പോകുന്ന എല്ലാ പ്രത്യേക ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സ്റ്റേഷനുകളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ ഏകോപനം പാലിക്കണമെന്നും എഡിജിപി പ്രകാശ് ഡി ആവശ്യപ്പെട്ടു.

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം...

ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം...

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം...

ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം...

പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ....

വണ്ടിപ്പെരിയാറിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു. ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും...

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

ദുബായ് : യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് ഇരുപത് ദശലക്ഷം ദിർഹം...