ഷഹബാസിന്റെ കൊലപാതകം; പ്രതികൾ പത്താംക്ലാസ് പരീക്ഷ എഴുതി, പ്രതിഷേധം ശക്തം

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിന് മുമ്പില്‍ രാവിലെ മുതലേ വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങളാണ് നടന്നത്. വൻ പോലീസ് സന്നാഹത്തെയാണ് ഒബ്‌സര്‍വേഷന്‍ ഹോമിന് മുന്നിൽ വിന്യസിച്ചിരിക്കുന്നത്.

ആദ്യം പ്രതിഷേധവുമായെത്തിയത് കെ. എസ്.യുവാണ്. പ്രവർത്തകരെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യൂ ജില്ലാ പ്രസിഡന്‍റ് വി.ടി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍,ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ എം. എസ്. എഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിലിരുന്ന് പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ്‌ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്‌കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികേ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഹാജരാവണമെന്നാണ് നിർദേശം.

അതേസമയം വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് കാണിച്ച് പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. വിദ്യാർത്ഥികളെ സ്‌കൂളില്‍ പരീക്ഷ എഴുതിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പോലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നാണ്.

തലയോട്ടി തകർന്നാണ് ഷഹബാസിൻറെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടികൾ മാത്രമല്ല, മുതിർന്നവരുൾപ്പെടെയുള്ളവരാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പിതാവ് ഇക്ബാലും പറഞ്ഞിരുന്നു. 5 പേരെ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ തുറന്നുപറയുന്ന കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിപി വധക്കേസ് പ്രതിപ്പട്ടികയിലുള്ള ടികെ രജീഷിനൊപ്പമാണ് ഇയാളുള്ളത്. ഈ ചിത്രം എപ്പോഴാണ് എടുത്തതെന്ന കാര്യം വ്യക്തമല്ല. ഈ സംഭവത്തിന് ക്വട്ടേഷൻ സംഭവവുായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോൾ കുട്ടിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നെന്ന ഷഹബാസിൻറെ പിതാവിൻറെ ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാൻറിലായ അഞ്ച് വിദ്യാർത്ഥികളുടേയും വീട്ടിൽ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...

പബ്ലിസിറ്റിക്കുവേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുത്, ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരം: ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ...

മഹാകുംഭമേളയിൽ ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തിലധികം ആളുകളെ വീട്ടിലെത്തിച്ചു

കോടിക്കണക്കിന് ഭക്തര്‍ കുംഭമേളയിലേക്കെത്തിയപ്പോള്‍ തിരക്കിനിടയില്‍ കാണാതായ സംഭവങ്ങളും നിരവധിയുണ്ടായി. വിദേശികളുള്‍പ്പെടെ കുടുംബാംഗളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ അമ്പതിനായിരത്തിലധികം ആളുകളെ അധകൃതര്‍ കണ്ടെത്തി വീട്ടിലെത്തിച്ചു. തിരക്ക് കണക്കിലെടുത്ത് കാണാതാവുന്ന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും മറ്റുമായി...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അവഹേളിച്ച ഷമ, ക്ഷമ ചോദിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ്...

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ മാറ്റം

മഹാകുംഭമേളയുടെ തിരക്കിനോട് അനുബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചതായി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര അറിയിച്ചു. പുതിയ ക്രമീകരണം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി. പുലര്‍ച്ചെ നാലിന് മംഗള ആരതി,...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...

പബ്ലിസിറ്റിക്കുവേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുത്, ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരം: ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ...

മഹാകുംഭമേളയിൽ ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തിലധികം ആളുകളെ വീട്ടിലെത്തിച്ചു

കോടിക്കണക്കിന് ഭക്തര്‍ കുംഭമേളയിലേക്കെത്തിയപ്പോള്‍ തിരക്കിനിടയില്‍ കാണാതായ സംഭവങ്ങളും നിരവധിയുണ്ടായി. വിദേശികളുള്‍പ്പെടെ കുടുംബാംഗളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ അമ്പതിനായിരത്തിലധികം ആളുകളെ അധകൃതര്‍ കണ്ടെത്തി വീട്ടിലെത്തിച്ചു. തിരക്ക് കണക്കിലെടുത്ത് കാണാതാവുന്ന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും മറ്റുമായി...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അവഹേളിച്ച ഷമ, ക്ഷമ ചോദിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ്...

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ മാറ്റം

മഹാകുംഭമേളയുടെ തിരക്കിനോട് അനുബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചതായി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര അറിയിച്ചു. പുതിയ ക്രമീകരണം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി. പുലര്‍ച്ചെ നാലിന് മംഗള ആരതി,...

പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ.ജോർജ് പി അബ്രഹാം തൂങ്ങിമരിച്ച നിലയിൽ

പ്രശസ്ത വൃക്കരോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ...

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ എസ്.എസ്.എല്‍.സി പരീക്ഷയും ഉച്ചയ്ക്ക് ഹയര്‍ സെക്കന്‍ററി പരീക്ഷയുമെന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9...

ഷഹബാസിന്റെ മരണം, പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും: മന്ത്രി വി ശിവൻകുട്ടി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വാർത്താ...