ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്തും ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതി ഗഗൻദീപ് സിംഗ് ഐഎസ്ഐയുമായും ഖാലിസ്ഥാൻ ഭീകരനായ ഗോപാൽ സിംഗ് ചൗളയുമായും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ പങ്കിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.