മലയാളത്തിന്റെ വലിയ നഷ്ടം, ചിരിയുടെ സുൽത്താന് വിട

നാല് പതിറ്റാണ്ട് കാലം മലയാളിമനസ്സിൽ സരസ ഹാസ്യം നിറച്ച നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം. എല്ലാത്തരം സിനിമകളിലും നിറഞ്ഞു നിന്ന ഹാസ്യ സാമ്രാട്ടുകൂടിയാണ് വിടപറഞ്ഞ മാമുക്കോയ. കാലാതിവർത്തിയായ കഥാപാത്രങ്ങൾ ആണ് മാമുക്കോയയുടേത്. സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും സിനിമകളിൽ മികവുറ്റ കഥാപാത്രങ്ങൾ ആണ് മാമുക്കോയക്ക് ലഭിച്ചത്. ഈ കഥാപാത്രങ്ങൾ എല്ലാം തന്റേതായ കോഴിക്കോടൻ ശൈലിയിൽ മികവുറ്റ രീതിയിൽ തന്നെ മാമുക്കോയ പകർന്നാടി.

1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി മാമുക്കോയ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്‌കൂളിൽ നിന്ന് പത്താം തരം പാസായ മാമുക്കോയക്ക് കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ തടിമില്ലിൽ ആയിരുന്നു തൊഴില്‍. മരം അളക്കുക, നമ്പറിടുക, ഗുണം നോക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. നാടകാഭിനയത്തിൽ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ശ്രദ്ധിച്ചു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ്, എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.

1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത “അന്യരുടെ ഭൂമി” എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിലെ മറ്റൊരു വേഷം കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് സിബി മലയിലിന്‍റെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമ, ആരെയും കൂസാതെ കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മര അളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യൻ അന്തിക്കാടെന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്. പ്രിയദർശൻ സിനിമകളിലെ അനിവാര്യ നടൻ കൂടിയായിരുന്നു മാമുക്കോയ.

സിനിമകളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുൾപ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് `കുരുതി’ എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ തന്മയത്വമുള്ള കഥാപാത്രങ്ങളുമായി സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. കെട്ടിയ വേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള പ്രതിഭയാണ് മാമുക്കോയ അഭിനയലോകത്ത് വേറിട്ട വ്യക്തിത്വമാക്കിയത്. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, വരവേല്‍പ്പിലെ ഹംസ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, മനസ്സിനക്കരയിലെ ബ്രോക്കര്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍...

തിരുവനന്തപുരം കോർപ്പറേഷൻ വിവി രാജേഷ് നയിക്കും, ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും, ശ്രീലേഖയെ സന്ദർശിച്ച് നേതാക്കൾ

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാകും. ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും. ശ്രീലേഖ മേയറാകുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ആണ് ഇന്ന് രാവിലെ വരെ നടന്നിരുന്നത്. എന്നാൽ താഴെ തട്ടുമുതൽ പ്രവർത്തിച്ച പരിചയവും...

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും, തീരുമാനം കെപിസിസി മാനദണ്ഡപ്രകാരമെന്ന് DCC അധ്യക്ഷൻ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. DCC വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമാണ് ഡോക്ടർ...

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു. "കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത...

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ...

വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍...

തിരുവനന്തപുരം കോർപ്പറേഷൻ വിവി രാജേഷ് നയിക്കും, ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും, ശ്രീലേഖയെ സന്ദർശിച്ച് നേതാക്കൾ

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാകും. ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും. ശ്രീലേഖ മേയറാകുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ആണ് ഇന്ന് രാവിലെ വരെ നടന്നിരുന്നത്. എന്നാൽ താഴെ തട്ടുമുതൽ പ്രവർത്തിച്ച പരിചയവും...

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും, തീരുമാനം കെപിസിസി മാനദണ്ഡപ്രകാരമെന്ന് DCC അധ്യക്ഷൻ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. DCC വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമാണ് ഡോക്ടർ...

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു. "കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത...

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ...

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...