രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500 ഇല്‍ അധികം കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 764 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു, കേരളത്തിൽ രണ്ട്, പഞ്ചാബിലും കർണാടകയിലും ഒന്ന് വീതവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു.
ഇന്ന് രാജ്യത്താകെ 794 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്. ഒരു ദിവസം 192 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു, തൊട്ടുപിന്നാലെ ഗുജറാത്ത് (107), പശ്ചിമ ബംഗാൾ (58), ഡൽഹി (30) എന്നിവ രാജ്യവ്യാപകമായി 498 പുതിയ അണുബാധകളുടെ വർദ്ധനവിന് കാരണമായി. വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ആശുപത്രി തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകൾ നടത്തി.
24 മണിക്കൂറുടെ രാജ്യത്തുണ്ടായ നാല് കോവിഡ് മരണങ്ങളില്‍ ഒരു മരണം കേരളത്തിലാണ്. 59 വയസ്സുകാരനാണ് മരിച്ചത്. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത് പശിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആണ്. ഈ നാല് സംസ്ഥാനങ്ങളിലും 500 നു മുകളിലാണ് ആക്റ്റീവ് കേസുകള്‍. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 59 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂൺ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഒരു മോക്ക് ഡ്രിൽ നടത്തി. സാധ്യമായ കോവിഡ് -19 കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിന് ഓക്സിജൻ, വെന്റിലേറ്ററുകൾ, ഐസൊലേഷൻ കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി.