ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: കാൽപന്തുകളിയുടെ രാജാവിന് വിട..

സാവോ പോളോ : ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസതാരം പെലെ(82) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു ഫുട്ബോൾ ഇതിഹാസതാരം പെലെ . ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. മരുന്നുകളോടും കീമോതെറാപ്പിയോടും പ്രതികരിക്കാതിരുന്നതിനെതുടർന്ന് പെലയെ പാലിയേറ്റീവ് കെയർലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായിരുന്നു പെലെ. പതിനഞ്ചാം വയസ്സിൽ തന്റെ ഫുട്ബോൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പെലെ പതിനാറാം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. തന്റെ ആദ്യത്തെ കളിയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ വയസ്സ് വെറും പതിനാറ്. ആദ്യം മത്സരം അർജന്റീനക്ക്‌ എതിരെ ആയിരുന്നു. അന്ന് അർജന്റീന വിജയിച്ചെങ്കിലും ബ്രസീലിന്റെ ഏക ഗോൾ നേടി തന്റെ സ്ഥാനം പെലെ ഉറപ്പിച്ചു. സ്വീഡനുമായുള്ള മത്സരത്തിലൂടെ പെലെ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെ തന്നെ. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായിരുന്നു പെലെ. ഫിഫ ‘നൂറ്റാണ്ടിന്റെ താരം’ എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു . ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ പെലെ 14 ലോകകപ്പുകളിൽ നിന്നായി 12 ഗോളുകളാണ് നേടിയെടുത്തത്.

1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്റെ ഫുട്ബോൾ കമ്പം കിട്ടിയ പെലെ പഴയ സോക്സിൽ പേപ്പറുകൾ തിരുകികെട്ടിയും പഴംതുണികൾ കൂട്ടിക്കെട്ടിയുമാണ് കാൽപന്തുകളിയുടെ ആദ്യതട്ടലുകൾ പഠിച്ചത്. കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും കഴിഞ്ഞതോടെ പതിനാലാം വയസ്സിൽ മുതിർന്നവർക്കൊപ്പം കളിക്കാനും സാധിച്ചു. തന്റെ ആദ്യ ഇടമായ സാന്റോസിൽ എത്തിയത് പതിനഞ്ചാം വയസിൽ. പതിനാറാം വയസ്സിൽ ക്ലബ്ബിന്റെ ടോപ് സ്കോററായി. പിന്നീട് സാന്റോസിന്റെ വിവിധ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെ പങ്കാളിയായി. ക്ലബ്ബിനുവേണ്ടി കളിച്ച 650 മത്സരങ്ങളിലായി പെലെ അടിച്ചെടുത്തത് 643 ഗോളും. പെലെയ്ക്കും ക്ലബ്ബിനും ഇത് റെക്കോർഡ് തന്നെയായിരുന്നു. 1957ൽ അർജന്റീനക്കെതിരെ മത്സരിച്ചു. തൊട്ടടുത്ത വർഷം സ്വീഡനിൽ ലോകകപ്പിനായി മത്സരിച്ചു. അവിടെയും ബ്രസീലിന് 5 -2 ന്റെ വിജയം. നാലു വർഷങ്ങൾക്കിപ്പുറം രണ്ടാം ലോകകപ്പിന് എത്തുമ്പോഴും പെലെ ഏറ്റവും മികച്ച കളിക്കാരന്റെ കിരീടത്തിളക്കത്തിൽ ആയിരുന്നു. മൂന്നു മത്സരങ്ങളും കഴിഞ്ഞ് തിരികെ ബ്രസീലിലേക്ക് മടങ്ങിയ പെലെയ്ക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയത് താൻ നേരിട്ട ഫൗളുകളുടെ പേരിലാണ്. ഇനി ലോകകപ്പിൽ കളിക്കില്ല എന്ന് പറഞ്ഞു പോയപെലെ തൊട്ടടുത്ത വർഷം തന്നെ തന്റെ ടീമിന് വേണ്ടി വീണ്ടും കളിക്കാൻ വന്നു. 1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം ലോകത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ഏറ്റവും വലിയ ഒരു സന്തോഷ കാഴ്ചയാണ്. 4-1ന് ബ്രസീലിന് കപ്പ്. ബ്രസീലിയൻ ടീമിന് അന്ന് സെമിയിൽ എതിരാളികൾ ഉറുഗ്വ. ടീമിലെ കാർലോസ് ആൽബർട്ടോ അടിച്ച നാലാം ഗോൾ ഏറ്റവും മികച്ച ടീം വർക്കിൽ പിറന്ന ഗോളുകളിൽ ഒന്നായി പിന്നീട് വാഴ്ത്തപ്പെട്ടു. പെലെയാവട്ടെ ഏറ്റവും മികച്ച കളിക്കാരനെന്ന അംഗീകാരവും ഏറ്റുവാങ്ങി ലോകകപ്പ് വേദികളോട് വിട പറഞ്ഞു. 92 കളികളിൽ രാജ്യത്തിനുവേണ്ടി 77 ഗോൾനേടിയ പെലെ രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈ യുഗാസ്ലെവിയയ്ക്ക് എതിരെ.നൂറ്റാണ്ടിലെ കായിക താരം എന്നും നൂറ്റാണ്ടിലെ കളിക്കാരൻ എന്നും വാഴ്ത്തപ്പെട്ട പെലെ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് വിശേഷണത്തിലേക്ക് എത്തിപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നു. ‘വിട എന്ന വെറുമൊരു വാക്കു മാത്രം മതിയാവില്ല ഫുട്ബോൾ ലോകം നെഞ്ചിലേറ്റിയ പെലെ യുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാൻ’ എന്ന പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകൾ പറയും ഫുട്ബോൾ ലോകത്തിനും ഫുട്ബോൾ പ്രേമികൾക്കും പെലെ ആരായിരുന്നു എന്ന് എന്തായിരുന്നു എന്ന്…

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഓപ്പറേഷൻ സിന്ദൂർ; വിദേശപര്യടനം ഇന്ന് തുടങ്ങും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയം ഇന്ന് ആരംഭിക്കും. യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഏഴ് സർവകക്ഷി പ്രതിനിധി അംഗങ്ങളുമായും ചർച്ച നടത്തി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ...

ദളിത് സ്ത്രീക്കെതിരായ പോലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൂടുതൽ നടപടി. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ എസ്ഐക്ക് പുറമേ രണ്ട് പൊലീസ്...

തിരുപ്പതി ദേവസ്ഥാനത്തെ അഹിന്ദുക്കളായ 29 ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകൽ പദ്ധതി

തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഹിന്ദുക്കളായ 29 ജീവനക്കാർക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. ടിടിഡിയുടെ മതപരമായ മാർഗനിർദ്ദേശങ്ങൾ ജീവനക്കാർ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശാലമായ നയ അവലോകനത്തിന്റെ...