ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ അലട്ടിയിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23-നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാലിദ സിയയെ ഡിസംബർ 11-നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി അവരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയോടെ ആരോഗ്യനില കൂടുതൽ മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകാൻ ഖത്തറിൽ നിന്നുള്ള പ്രത്യേക വിമാനം സജ്ജമാക്കിയിരുന്നു. എന്നാൽ വിമാനത്താവളത്തിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് അനുമതി നൽകാത്തതിനെത്തുടർന്ന് ഇത് നടന്നില്ല. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബൊഗുര-7 മണ്ഡലത്തിൽ നിന്നും ഖാലിദ സിയയ്ക്കായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. 17 വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയ മകൻ താരിഖ് റഹ്മാൻ തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.

1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും രണ്ട് തവണ ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഒരു മുസ്ലീം രാജ്യത്തെ ജനാധിപത്യ സർക്കാരിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ (ആദ്യത്തേത് പാകിസ്ഥാനിലെ ബേനസീർ ഭൂട്ടോ). ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡന്റും വിമോചന സമരത്തിലെ പ്രമുഖ നേതാവുമായ സിയാവൂർ റഹ്മാന്റെ പത്നിയായിരുന്നു ഖാലിദ. 1981-ൽ സിയാവൂർ റഹ്മാൻ കൊല്ലപ്പെട്ടതിന് ശേഷമാണ് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1984-ൽ ബിഎൻപി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഖാലിദ സിയ, എച്ച്.എം. എർഷാദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ചു. എർഷാദിന്റെ ഭരണകാലത്ത് ഏഴ് തവണയെങ്കിലും അവർ തടങ്കലിലായിട്ടുണ്ട്.1990-ൽ എർഷാദ് രാജിവെച്ചതിനെത്തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് അവർ ചരിത്രം കുറിച്ചുകൊണ്ട് ആദ്യ വനിതാ പ്രധാനമന്ത്രിയായത്. 1996-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് ഒരു മാസത്തിനകം രാജി വെച്ചു. പിന്നീട് 2001-ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 2007-ൽ അഴിമതി ആരോപണങ്ങളെത്തുടർന്ന് അവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഖാലിദ സിയയുടെ ഭരണം ശ്രദ്ധിച്ചു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം, പത്താം ക്ലാസ് വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, പെൺകുട്ടികൾക്ക് സ്റ്റൈപ്പന്റ്, ‘ഭക്ഷണം വിദ്യാഭ്യാസത്തിന്’ തുടങ്ങിയ പദ്ധതികൾ അവർ ആവിഷ്കരിച്ചു. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള പ്രായപരിധി 27-ൽ നിന്നും 30-ലേക്ക് ഉയർത്തിയതും അവരുടെ ഭരണകാലത്താണ്. ഖാലിദ സിയയുടെ വിയോഗത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിന് കൂടി സമാപ്തിയാവുകയാണ്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...

നിയമസഭാതെരെഞ്ഞെടുപ്പ്; സംസ്ഥാനത്ത് 48 മണിക്കൂർ മദ്യനിരോധനം

സംസ്ഥാനത്ത് ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല....

2018ലെ പ്രളയത്തിന് കാരണം അഴിമതി; മുന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

2018ലെ പ്രളയത്തിന് കാരണം അഴിമതിയാണെന്ന ആരോപണവുമായി മുവാറ്റുപുഴ എം.എല്‍.എയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. വൈദ്യുതി മന്ത്രിയും മുന്‍ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയെന്ന അവകാശപ്പെടുന്ന സംഭാഷണം പുറത്തുവിട്ടാണ് മാത്യു കുഴല്‍നാടന്‍...

കേരളം വിധിയെഴുതാൻ രണ്ട് നാൾ കൂടി, ഇന്ന് കൊട്ടിക്കലാശം, നാളെ നിശ്ശബ്ദ പ്രചാരണം

കാത്തിരുന്ന വോട്ടെടുപ്പ് ദിനത്തിന് ഒരു നാൾ കൂടി. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാന ഓട്ടത്തിൽ...