അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങി. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. മൈസൂരു ആസ്ഥാനമായുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകല്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാമവിഗ്രഹമാണ് പ്രതിഷ്ഠയായി സ്ഥാപിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിൽ ദിവസേന രണ്ട് സമയ സ്ലോട്ടുകളിലാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. രാവിലെ 7 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനൊപ്പം ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഒരു വർഷത്തിലധികം വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. ഇന്നലെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം.

രാമമന്ദിർ-ബാബറി മസ്ജിദ് തർക്കത്തിലെ സുപ്രധാന വിധിയെ പരാമർശിച്ച് ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാൻ നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രനിമിഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യക്കാർ ‘സങ്കീർണ്ണമായ ഭൂതകാലം’ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ മുതൽ ഭാവി ശോഭനമായിരിക്കുമെന്നും മോദി വ്യക്തമാക്കി. രാമ ക്ഷേത്രം പണിതാൽ തീ പിടിത്തം പോലെ എന്തോ അരുതാത്തത് സംഭവിക്കും എന്ന് പറഞ്ഞിരുന്നവരുണ്ട്. എന്നാൽ രാമൻ അഗ്‌നി അല്ല, ഊർജ്ജമാണ്. തർക്കമല്ല, പരിഹാരമാണ്. ലോകത്തെ ഒട്ടേറെ രാജ്യങ്ങൾ ചരിത്രത്തിന്റെ കുരുക്ക് അഴിക്കാൻ ശ്രമിച്ച് കൂടുതൽ സങ്കീർണമായത് നമുക്കറിയാം. എന്നാൽ ഭാരതം ചരിത്രത്തിന്റെ ഈ ഊരാക്കുടുക്ക് അഴിക്കുക മാത്രമല്ല പക്വതയോടെ അത് പരിഹരിക്കുകയും ചെയ്തു- മോദി പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ ചലച്ചിത്ര-കായിക-ആധ്യാത്മിക മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കാളികളായി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി...

യെമനിലെ സൈനിക സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച് യുഎഇ

യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക...

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം

വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ...