അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങി. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. മൈസൂരു ആസ്ഥാനമായുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകല്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാമവിഗ്രഹമാണ് പ്രതിഷ്ഠയായി സ്ഥാപിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിൽ ദിവസേന രണ്ട് സമയ സ്ലോട്ടുകളിലാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. രാവിലെ 7 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനൊപ്പം ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഒരു വർഷത്തിലധികം വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. ഇന്നലെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം.

രാമമന്ദിർ-ബാബറി മസ്ജിദ് തർക്കത്തിലെ സുപ്രധാന വിധിയെ പരാമർശിച്ച് ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാൻ നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രനിമിഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യക്കാർ ‘സങ്കീർണ്ണമായ ഭൂതകാലം’ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ മുതൽ ഭാവി ശോഭനമായിരിക്കുമെന്നും മോദി വ്യക്തമാക്കി. രാമ ക്ഷേത്രം പണിതാൽ തീ പിടിത്തം പോലെ എന്തോ അരുതാത്തത് സംഭവിക്കും എന്ന് പറഞ്ഞിരുന്നവരുണ്ട്. എന്നാൽ രാമൻ അഗ്‌നി അല്ല, ഊർജ്ജമാണ്. തർക്കമല്ല, പരിഹാരമാണ്. ലോകത്തെ ഒട്ടേറെ രാജ്യങ്ങൾ ചരിത്രത്തിന്റെ കുരുക്ക് അഴിക്കാൻ ശ്രമിച്ച് കൂടുതൽ സങ്കീർണമായത് നമുക്കറിയാം. എന്നാൽ ഭാരതം ചരിത്രത്തിന്റെ ഈ ഊരാക്കുടുക്ക് അഴിക്കുക മാത്രമല്ല പക്വതയോടെ അത് പരിഹരിക്കുകയും ചെയ്തു- മോദി പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ ചലച്ചിത്ര-കായിക-ആധ്യാത്മിക മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കാളികളായി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...