നൂറിൻ്റെ നിറവിൽ വിഎസ് എന്ന വിപ്ലവ സൂര്യൻ

മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. 97ാം വയസ്സുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനകീയ നേതാവ് ഭരണസിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ പൂര്‍ണ്ണവിശ്രമത്തിലാണ്. സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛനും നഷ്ടപ്പെട്ട വി എസ് പിന്നീട് സഹോദരങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ക്കടയില്‍ തന്റെ ജ്യേഷ്ഠനെ സഹായിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കയര്‍ ഫാക്ടറിയിലെത്തി. അതാണ് വി എസിനേയും കേരളത്തെ ആകെയും തന്നെ മാറ്റി മറിക്കുന്നതിന് കാരണമായത്. കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് കൃഷ്ണപിള്ള നടത്തിയ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു വി എസ്. ഇ എം എസും എ കെ ജിയും മുന്നോട്ടുവെച്ച കമ്യൂണിസത്തിന്റെ പതാകവാഹകരില്‍ ഒരാളായി തൊഴിലാളികള്‍ക്കിടയില്‍ വി എസ് പ്രവര്‍ത്തിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടിട്ടും തൊഴിലാളി വര്‍ഗ പോരാട്ടത്തിനായി എല്ലാം സഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും വി എസായിരുന്നു.

മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 2006-2011 എല്‍ ഡി എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. അന്ന് 82 വയസുണ്ടായിരുന്ന വി എസ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. നിവര്‍ത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

1980-92 കാലഘട്ടത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. എന്നാല്‍, 67-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ല്‍ ആര്‍ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

1996 -ല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോറ്റു. 2001-ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായതെങ്കിലും വിജയിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു .

2011ല്‍ സീറ്റ് നിഷേധത്തിനെതിരെ ജനവികാരം ഉയര്‍ന്നതോടെ മലമ്പുഴയില്‍ തന്നെ വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിച്ചു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിച്ചെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. 2016ലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചു. 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചു. മുഖ്യമന്ത്രിയാകുമെന്ന് പലരും അനുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. 2016 ആഗസ്റ്റ് 3 ന് അദ്ദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പൊതുവേദിയില്‍ സജീവമായിരുന്ന വി എസ് നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് പൊതു വേദിയില്‍ നിന്ന് അകന്നത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ സന്ദര്‍ശകരില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വി എസ്.

കൊല്ലം ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ്...

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി...

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

കൊല്ലം ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ്...

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി...

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഓപ്പറേഷൻ സിന്ദൂർ; വിദേശപര്യടനം ഇന്ന് തുടങ്ങും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയം ഇന്ന് ആരംഭിക്കും. യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഏഴ് സർവകക്ഷി പ്രതിനിധി അംഗങ്ങളുമായും ചർച്ച നടത്തി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ...