വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ പിതാവ് റഹിം നാട്ടിലെത്തി, മകന്റെ മൊഴി സത്യമല്ലെന്ന് പിതാവ്

കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. സൗദിയിലെ ദമാമില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണവും താമസ രേഖയില്ലാത്തതിനാലും നാട്ടിലേക്ക് വരാനാകാതെയിരിക്കുകയായിരുന്നു റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഹീമിന്റെ യാത്രയ്ക്ക് വഴിയൊരുക്കിയത്.

ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. എന്നാൽ തങ്ങൾക്ക് 15 ലക്ഷം രൂപയുടെ കടം മാത്രമേയുള്ള എന്ന് പിതാവ് റഹീം പറഞ്ഞു. നല്ലതു​പോലെ നടന്നുവന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചതെന്ന് റഹീം പറഞ്ഞു. അഫാനെ ഗൾഫിൽ കൊണ്ടുവന്ന് നല്ല ജോലിയൊക്കെ നോക്കാം എന്ന് കരുതി ഇരുന്നതായിരുന്നു. എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും റഹീം പറഞ്ഞു. നാട്ടിൽ 65 ലക്ഷം രൂപ കടമുണ്ടെന്ന് മോൻ പൊലീസിന് മൊഴി കൊടുത്തത് ഒരിക്കലും സത്യമല്ല. നാട്ടിൽ അഞ്ചുലക്ഷത്തോളം രൂപ കടവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ലോണുമുണ്ട്. വീടുവിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങ​ളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും നാട്ടിൽപോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടി നല്ലതുപോലെ മുമ്പോട്ടുപോവുക എന്ന ചിന്തയിലാണ്….’-റഹീം പറഞ്ഞു

അതേസമയം, തങ്ങൾക്ക് വലിയ കടമുണ്ട്, നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്. 65 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാൻ പോലീസിൽ പറഞ്ഞത്.

അച്ഛന്റെ സഹോദരൻ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാൻ മൊഴി നൽകിയിട്ടുണ്ട്. പെൺസുഹൃത്തിൻ്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാൻ ഫർസാനയുടെ മാലയും കടം വീട്ടാൻ പണയം വെച്ചു. ഫർസാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്യും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...

പബ്ലിസിറ്റിക്കുവേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുത്, ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരം: ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ...

മഹാകുംഭമേളയിൽ ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തിലധികം ആളുകളെ വീട്ടിലെത്തിച്ചു

കോടിക്കണക്കിന് ഭക്തര്‍ കുംഭമേളയിലേക്കെത്തിയപ്പോള്‍ തിരക്കിനിടയില്‍ കാണാതായ സംഭവങ്ങളും നിരവധിയുണ്ടായി. വിദേശികളുള്‍പ്പെടെ കുടുംബാംഗളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ അമ്പതിനായിരത്തിലധികം ആളുകളെ അധകൃതര്‍ കണ്ടെത്തി വീട്ടിലെത്തിച്ചു. തിരക്ക് കണക്കിലെടുത്ത് കാണാതാവുന്ന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും മറ്റുമായി...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അവഹേളിച്ച ഷമ, ക്ഷമ ചോദിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ്...

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ മാറ്റം

മഹാകുംഭമേളയുടെ തിരക്കിനോട് അനുബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചതായി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര അറിയിച്ചു. പുതിയ ക്രമീകരണം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി. പുലര്‍ച്ചെ നാലിന് മംഗള ആരതി,...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...

പബ്ലിസിറ്റിക്കുവേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുത്, ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരം: ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. പബ്ലിസിറ്റിക്കു വേണ്ടി അപകീർത്തികരമായ പ്രതികരണങ്ങൾ നടത്തരുതെന്നും ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമെന്നും ബിസിസിഐ...

മഹാകുംഭമേളയിൽ ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തിലധികം ആളുകളെ വീട്ടിലെത്തിച്ചു

കോടിക്കണക്കിന് ഭക്തര്‍ കുംഭമേളയിലേക്കെത്തിയപ്പോള്‍ തിരക്കിനിടയില്‍ കാണാതായ സംഭവങ്ങളും നിരവധിയുണ്ടായി. വിദേശികളുള്‍പ്പെടെ കുടുംബാംഗളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ അമ്പതിനായിരത്തിലധികം ആളുകളെ അധകൃതര്‍ കണ്ടെത്തി വീട്ടിലെത്തിച്ചു. തിരക്ക് കണക്കിലെടുത്ത് കാണാതാവുന്ന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും മറ്റുമായി...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അവഹേളിച്ച ഷമ, ക്ഷമ ചോദിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ്...

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ മാറ്റം

മഹാകുംഭമേളയുടെ തിരക്കിനോട് അനുബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചതായി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര അറിയിച്ചു. പുതിയ ക്രമീകരണം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി. പുലര്‍ച്ചെ നാലിന് മംഗള ആരതി,...

പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ.ജോർജ് പി അബ്രഹാം തൂങ്ങിമരിച്ച നിലയിൽ

പ്രശസ്ത വൃക്കരോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ...

ഷഹബാസിന്റെ കൊലപാതകം; പ്രതികൾ പത്താംക്ലാസ് പരീക്ഷ എഴുതി, പ്രതിഷേധം ശക്തം

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിന് മുമ്പില്‍ രാവിലെ മുതലേ വിവിധ...

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ എസ്.എസ്.എല്‍.സി പരീക്ഷയും ഉച്ചയ്ക്ക് ഹയര്‍ സെക്കന്‍ററി പരീക്ഷയുമെന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9...