കള്ളപ്പണവുമായി കെ സുരേന്ദ്രന് ബന്ധം, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല: തിരൂർ സതീശ്

കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്‍മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിൻ്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ചോദിച്ചു. ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് തന്നെ സി.പി.എം. വിലയ്‌ക്കെടുത്തെന്ന ബി.ജെ.പി. ആരോപണവും സതീശ് തള്ളി.

“ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാര്‍ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകള്‍ക്കുള്ള പിക്ചര്‍ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവര്‍ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്.” ആര്‍ക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്നും തിരൂർ സതീശ് പറഞ്ഞു.

“ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷന്‍ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു.” ആ ആള്‍ക്കു വേണ്ടിയാണ് ശോഭ പറയുന്നതെന്ന് സതീശ് പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരം മുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ആരാഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരില്‍നിന്നെങ്കിലും പണം കടം മേടിക്കും എന്നല്ലാതെ തന്നെ ഒരാള്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

പണം ഓഫീസിൽ എത്തി എന്ന് മാത്രം പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷനും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ല. പണം വന്നു എന്ന കാര്യത്തിന് ഇതുവരെയും അവർ മറുപടി പറഞ്ഞിട്ടില്ല. ആ പണം വന്നോ. ആരെല്ലാം ഇത് ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്ന് തിരൂർ സതീശ് പറഞ്ഞു.

രണ്ടുവർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണയണെന്ന് തിരൂർ സതീശ് പറയുന്നു. പാർട്ടി അധ്യക്ഷൻ പുറത്താക്കി എന്ന് പറയുന്ന കാലയളവിന് ശേഷവും പാർട്ടിയുടെ ചുമതലകളിൽ താൻ വരുന്നതിൻ്റെ തെളിവുകൾ പുറത്തുവിട്ടരുന്നു. പാർട്ടിയുടെ ഓഡിറ്റിങ്ങിന് കണക്കുകൾ ലഭ്യമാക്കിയത് താനാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എങ്ങനെയാണ് ഓഡിറ്റിങ്ങിന് വിവരങ്ങൾ കൈമാറുകയെന്ന് സതീശ് ചോദിച്ചു. സാമ്പത്തിക തിരിമറിയെ തുടർന്ന് തന്നെ പുറത്താക്കി എന്ന പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കിയിട്ടില്ല. താൻ സ്വമേധയാ പോയതാണെന്ന് സതീശ് വ്യക്തമാക്കി. തന്നെ പുറത്താക്കിയ ദിവസം പോലും കെകെ അനീഷിന് അറിയില്ലെന്ന് സതീശ് പറഞ്ഞു.

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ല, റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത...

പാശ്ചാത്യമാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചത് മാറ്റിയെടുത്തു, ദൗത്യം തൃപ്തികരം: ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ...

ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ്...