തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിൽ വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്.
1990 ൽ ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. പ്രതിഫലം വാങ്ങാത്തെയാണ് കാനായി ഇത് തീർത്തത്. ശിൽപം പൂർത്തിയാകാൻ 2 വർഷമെടുത്തു. നിർമ്മാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി. ശിൽപം അശ്ലീലമാണെന്നു പരാതിയുണ്ടെന്ന് പറഞ്ഞ് അന്നത്തെ ജില്ലാ കലക്ടർ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതു ചെയ്യണമെന്നു കർശന നിർദേശം നൽക്കുകയായിരുന്നു.
![](https://channelnew.com/wp-content/uploads/2022/10/Kanayi_Kunhiraman-697x1024.jpg)
ഇന്ന് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണു നിർമ്മിച്ചിരിക്കുന്നത്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി കാനായി കുഞ്ഞിരാമൻ