സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. ജൂൺ മാസം ഏഴിന് വിലയിൽ 1200 രൂപയുടെ വൻ ഇടിവുണ്ടായിരുന്നു. പിന്നീട് ഇന്നലെ 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 71,560 രൂപയാണ് ഒരു പവൻ്റെ വില. 73000 വും കടന്ന് ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടരന്നതിനിടയിലാണ് സ്വർണ്ണ വിപണിയിൽ വൻ ഇടിവുണ്ടായത് എന്നും ശ്രദ്ധേയമാണ്.
ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില വീണ്ടും 9000 ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.