ഓർമ്മകളിൽ സുഗതകുമാരി, അക്ഷരത്താളിൽ പിറന്നുവീണ മയിൽപീലിയെ പോറ്റി വളർത്തിയ കവയത്രിക്ക് 89-ാമത് ജന്മദിനം

മലയാളകാവ്യലോകത്ത് സ്നേഹത്തിന്റെയും പ്രത്യാശയുടെയും മയിൽപീലിതുണ്ട് വിരിയിച്ച വ്യക്തിത്വമാണ് സുഗതകുമാരിയുടെത്. നിരാലംബർക്ക് ആശ്രയവും സ്നേഹവുമായി വളർന്നു പടർന്നു പന്തലിച്ചുനിന്ന ആ മഹാവൃക്ഷത്തിന് എത്ര ആടിയിട്ടും തളരാത്ത ശിഖരങ്ങളും, എത്ര വരച്ചിട്ടും കൊത്തി വച്ചിട്ടും പൂർണ്ണമാകാത്ത ചിത്രങ്ങളും, പാടിപ്പാടി മതിവരാത്ത ഗാനങ്ങളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയവർക്കും പീഡിതർക്കും വേണ്ടി അട്ടഹാസങ്ങൾക്കിടയിലും മുറവിളികൾക്കിടയിലും ഇടറാത്ത ഒരു ഓടക്കുഴൽ വിളി മാറ്റിവച്ചിരുന്നു.താഴ്ന്ന് പോകുന്നിടങ്ങളിൽ താങ്ങാവാൻ ആ മഹാകാരുണ്യം തന്റെ കവിതകളിലൂടെ എന്നും കലഹിച്ചു കൊണ്ടേയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാ സമാഹാരത്തിലൂടെയാണ് സുഗതകുമാരി കാവ്യ ലോകത്തിലേക്ക് നടന്നു കയറിയത്. അവിടെ പൂവിന്റെ ചിരിയെയും നിലാവിന്റെ സുഗന്ധത്തെയും കാണിച്ചു തന്ന്‌ നമ്മെ സന്തോഷിപ്പിച്ച സുഗതകുമാരി ജീവിതത്തിന്റെ അഗാധ ദുഃഖവും കൂടി കാട്ടിത്തന്നു. ആത്മപീഡാരതിയോട് അനുഭാവം കാണിച്ച ആദ്യകാല കവിതകളിൽ നിന്നും പിന്നീട് പീഡനാനുഭവങ്ങളിലൂടെ ആത്മവിശുദ്ധിയിലേക്കായി യാത്ര. മനുഷ്യാത്മാവിന് നേരിടേണ്ടി വരുന്ന ആശങ്കകൾക്കും അന്വേഷണങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ട് നിന്ന കവി ആധികാരികമായ സ്വത്വം തേടി യാത്ര തുടരുന്നു.

തന്റെ അനുഭവങ്ങൾ ഏറ്റവും സത്യസന്ധമായി തന്നെ കവിതകളിലൂടെ സുഗതകുമാരി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത ഉൾക്കൊള്ളുന്ന കവിതകൾ എഴുതി. ആധുനികലോകത്തിന്റെ പൊള്ളത്തരങ്ങളും രാഷ്ട്രീയ കാപട്യങ്ങളും എടുത്ത് കാട്ടി. ദേഷ്യത്തോടെ മാത്രം പരസ്പരം നോക്കി കാണുന്ന മനുഷ്യരെ, തമ്മിലടിക്കുന്ന സമുദായങ്ങളെയെല്ലാം അടയാളപെടുത്താനുള്ള മാധ്യമമാക്കി കവിതകളെ സുഗതകുമാരി മാറ്റി . എപ്പോഴും ആസ്തിക്യ ബോധത്തിൽ വിലയം കൊള്ളുന്ന ഒരു മനസ്സാണ് സുഗതകുമാരിയുടെത്. 1977ലാണ് സുഗതകുമാരിയുടെ ശ്രദ്ധേയമായ രാത്രിമഴ പ്രസിദ്ധീകരിച്ചത്. സങ്കുചിതയുടെ പുറം തോടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സാമൂഹിക മാലിന്യങ്ങളെ ഒഴുക്കി കളയുന്നത് നമ്മൾ അവിടെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ സമൂഹത്തോട് അർത്ഥഗർഭമായ പ്രതികരിക്കാൻ പാകത്തിന് സഹൃദയനെ ഒരുക്കി തീർക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

സുഗതകുമാരിയ്ക്ക് പ്രതിജ്ഞാബദ്ധത ഏതെങ്കിലും ഒരു രാഷ്ട്രീയ തത്വത്തോടോ പ്രസ്ഥാനത്തോടോ ആയിരുന്നില്ല മറിച്ച് പിടയുന്ന മനുഷ്യത്വത്തോട് ആയിരുന്നു. എന്നാൽ മനുഷ്യൻ നന്ദിയില്ലാത്തവനും ക്രൂരനുമായി പോകുന്നതിൽ അവർ വല്ലാതെ വേദനിച്ചിരുന്നു.

പെണ്ണെഴുത്തിന്റെതായ് ഒരിടത്തിൽനിരത്തി വയ്ക്കാവുന്ന കവിതകൾ സുഗതകുമാരി എഴുതിയിട്ടില്ലെങ്കിലും വേട്ടയാടപ്പെട്ടിരുന്ന സ്ത്രീത്വം എന്നും അവരുടെ മനസ്സിനെ വേട്ടയാടിയിരുന്നു. 1990കളിൽ പ്രസിദ്ധീകരിക്കപ്പെട്ട തുലാവർഷപച്ചയിലെ ചില കവിതകൾഇതിലേക്ക് വിരൽചൂണ്ടുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും പ്രശ്നങ്ങളെയും അവർ നേരിടുന്ന പീഡിതാനുഭവങ്ങളെയും തന്റെ കവിതകളിലൂടെ നിരന്തരം അവർ പുറത്തുകൊണ്ടുവന്നിരുന്നു.പ്രകൃതിയെയും സ്ത്രീയെയും ഇത്രമേൽ സ്നേഹിച്ച അവർക്ക് വേണ്ടി നിരന്തരം പോരാടിയ മറ്റൊരു കവി മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.സ്വന്തം നിലപാടിൽ നിന്നുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമഗ്രതയെ ജൈവികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സുഗതകുമാരി എപ്പോഴും ശ്രമിച്ചിരുന്നത്.

കവി എന്നതിലുപരി ഒരു മികച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രശ്നത്തിൽ ഇടപെട്ടതോടുകൂടിയാണ് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുന്നത്. താമസിയാതെ തന്നെ പ്രകൃതി സംരക്ഷണ സമിതിസ്ഥാപക സെക്രട്ടറിയുമായി. പിന്നീട് അനാഥ സ്ത്രീകളെയും മാനസിക നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ അഭയ ഒരു സ്ഥാപനം നിർമ്മിച്ചു. തത്വചിന്ത പരമായ പല കാഴ്ചപ്പാടുകളും അവതരിപ്പിച്ച കവിതകളിൽ നിന്നും പരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയം പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ രചിച്ചു സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിത പടർന്നൊലിച്ച് ഏതെല്ലാം തീരങ്ങളിൽ എത്തിയിട്ടുണ്ടോ അവിടെയുള്ള ചാരുതകളെല്ലാം ഒപ്പിയെടുത്ത് തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...