ഓർമ്മകളിൽ സുഗതകുമാരി, അക്ഷരത്താളിൽ പിറന്നുവീണ മയിൽപീലിയെ പോറ്റി വളർത്തിയ കവയത്രിക്ക് 89-ാമത് ജന്മദിനം

മലയാളകാവ്യലോകത്ത് സ്നേഹത്തിന്റെയും പ്രത്യാശയുടെയും മയിൽപീലിതുണ്ട് വിരിയിച്ച വ്യക്തിത്വമാണ് സുഗതകുമാരിയുടെത്. നിരാലംബർക്ക് ആശ്രയവും സ്നേഹവുമായി വളർന്നു പടർന്നു പന്തലിച്ചുനിന്ന ആ മഹാവൃക്ഷത്തിന് എത്ര ആടിയിട്ടും തളരാത്ത ശിഖരങ്ങളും, എത്ര വരച്ചിട്ടും കൊത്തി വച്ചിട്ടും പൂർണ്ണമാകാത്ത ചിത്രങ്ങളും, പാടിപ്പാടി മതിവരാത്ത ഗാനങ്ങളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയവർക്കും പീഡിതർക്കും വേണ്ടി അട്ടഹാസങ്ങൾക്കിടയിലും മുറവിളികൾക്കിടയിലും ഇടറാത്ത ഒരു ഓടക്കുഴൽ വിളി മാറ്റിവച്ചിരുന്നു.താഴ്ന്ന് പോകുന്നിടങ്ങളിൽ താങ്ങാവാൻ ആ മഹാകാരുണ്യം തന്റെ കവിതകളിലൂടെ എന്നും കലഹിച്ചു കൊണ്ടേയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാ സമാഹാരത്തിലൂടെയാണ് സുഗതകുമാരി കാവ്യ ലോകത്തിലേക്ക് നടന്നു കയറിയത്. അവിടെ പൂവിന്റെ ചിരിയെയും നിലാവിന്റെ സുഗന്ധത്തെയും കാണിച്ചു തന്ന്‌ നമ്മെ സന്തോഷിപ്പിച്ച സുഗതകുമാരി ജീവിതത്തിന്റെ അഗാധ ദുഃഖവും കൂടി കാട്ടിത്തന്നു. ആത്മപീഡാരതിയോട് അനുഭാവം കാണിച്ച ആദ്യകാല കവിതകളിൽ നിന്നും പിന്നീട് പീഡനാനുഭവങ്ങളിലൂടെ ആത്മവിശുദ്ധിയിലേക്കായി യാത്ര. മനുഷ്യാത്മാവിന് നേരിടേണ്ടി വരുന്ന ആശങ്കകൾക്കും അന്വേഷണങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ട് നിന്ന കവി ആധികാരികമായ സ്വത്വം തേടി യാത്ര തുടരുന്നു.

തന്റെ അനുഭവങ്ങൾ ഏറ്റവും സത്യസന്ധമായി തന്നെ കവിതകളിലൂടെ സുഗതകുമാരി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത ഉൾക്കൊള്ളുന്ന കവിതകൾ എഴുതി. ആധുനികലോകത്തിന്റെ പൊള്ളത്തരങ്ങളും രാഷ്ട്രീയ കാപട്യങ്ങളും എടുത്ത് കാട്ടി. ദേഷ്യത്തോടെ മാത്രം പരസ്പരം നോക്കി കാണുന്ന മനുഷ്യരെ, തമ്മിലടിക്കുന്ന സമുദായങ്ങളെയെല്ലാം അടയാളപെടുത്താനുള്ള മാധ്യമമാക്കി കവിതകളെ സുഗതകുമാരി മാറ്റി . എപ്പോഴും ആസ്തിക്യ ബോധത്തിൽ വിലയം കൊള്ളുന്ന ഒരു മനസ്സാണ് സുഗതകുമാരിയുടെത്. 1977ലാണ് സുഗതകുമാരിയുടെ ശ്രദ്ധേയമായ രാത്രിമഴ പ്രസിദ്ധീകരിച്ചത്. സങ്കുചിതയുടെ പുറം തോടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സാമൂഹിക മാലിന്യങ്ങളെ ഒഴുക്കി കളയുന്നത് നമ്മൾ അവിടെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ സമൂഹത്തോട് അർത്ഥഗർഭമായ പ്രതികരിക്കാൻ പാകത്തിന് സഹൃദയനെ ഒരുക്കി തീർക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

സുഗതകുമാരിയ്ക്ക് പ്രതിജ്ഞാബദ്ധത ഏതെങ്കിലും ഒരു രാഷ്ട്രീയ തത്വത്തോടോ പ്രസ്ഥാനത്തോടോ ആയിരുന്നില്ല മറിച്ച് പിടയുന്ന മനുഷ്യത്വത്തോട് ആയിരുന്നു. എന്നാൽ മനുഷ്യൻ നന്ദിയില്ലാത്തവനും ക്രൂരനുമായി പോകുന്നതിൽ അവർ വല്ലാതെ വേദനിച്ചിരുന്നു.

പെണ്ണെഴുത്തിന്റെതായ് ഒരിടത്തിൽനിരത്തി വയ്ക്കാവുന്ന കവിതകൾ സുഗതകുമാരി എഴുതിയിട്ടില്ലെങ്കിലും വേട്ടയാടപ്പെട്ടിരുന്ന സ്ത്രീത്വം എന്നും അവരുടെ മനസ്സിനെ വേട്ടയാടിയിരുന്നു. 1990കളിൽ പ്രസിദ്ധീകരിക്കപ്പെട്ട തുലാവർഷപച്ചയിലെ ചില കവിതകൾഇതിലേക്ക് വിരൽചൂണ്ടുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും പ്രശ്നങ്ങളെയും അവർ നേരിടുന്ന പീഡിതാനുഭവങ്ങളെയും തന്റെ കവിതകളിലൂടെ നിരന്തരം അവർ പുറത്തുകൊണ്ടുവന്നിരുന്നു.പ്രകൃതിയെയും സ്ത്രീയെയും ഇത്രമേൽ സ്നേഹിച്ച അവർക്ക് വേണ്ടി നിരന്തരം പോരാടിയ മറ്റൊരു കവി മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.സ്വന്തം നിലപാടിൽ നിന്നുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമഗ്രതയെ ജൈവികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സുഗതകുമാരി എപ്പോഴും ശ്രമിച്ചിരുന്നത്.

കവി എന്നതിലുപരി ഒരു മികച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രശ്നത്തിൽ ഇടപെട്ടതോടുകൂടിയാണ് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുന്നത്. താമസിയാതെ തന്നെ പ്രകൃതി സംരക്ഷണ സമിതിസ്ഥാപക സെക്രട്ടറിയുമായി. പിന്നീട് അനാഥ സ്ത്രീകളെയും മാനസിക നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ അഭയ ഒരു സ്ഥാപനം നിർമ്മിച്ചു. തത്വചിന്ത പരമായ പല കാഴ്ചപ്പാടുകളും അവതരിപ്പിച്ച കവിതകളിൽ നിന്നും പരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയം പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ രചിച്ചു സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിത പടർന്നൊലിച്ച് ഏതെല്ലാം തീരങ്ങളിൽ എത്തിയിട്ടുണ്ടോ അവിടെയുള്ള ചാരുതകളെല്ലാം ഒപ്പിയെടുത്ത് തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...