ഓർമ്മകളിൽ സുഗതകുമാരി, അക്ഷരത്താളിൽ പിറന്നുവീണ മയിൽപീലിയെ പോറ്റി വളർത്തിയ കവയത്രിക്ക് 89-ാമത് ജന്മദിനം

മലയാളകാവ്യലോകത്ത് സ്നേഹത്തിന്റെയും പ്രത്യാശയുടെയും മയിൽപീലിതുണ്ട് വിരിയിച്ച വ്യക്തിത്വമാണ് സുഗതകുമാരിയുടെത്. നിരാലംബർക്ക് ആശ്രയവും സ്നേഹവുമായി വളർന്നു പടർന്നു പന്തലിച്ചുനിന്ന ആ മഹാവൃക്ഷത്തിന് എത്ര ആടിയിട്ടും തളരാത്ത ശിഖരങ്ങളും, എത്ര വരച്ചിട്ടും കൊത്തി വച്ചിട്ടും പൂർണ്ണമാകാത്ത ചിത്രങ്ങളും, പാടിപ്പാടി മതിവരാത്ത ഗാനങ്ങളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയവർക്കും പീഡിതർക്കും വേണ്ടി അട്ടഹാസങ്ങൾക്കിടയിലും മുറവിളികൾക്കിടയിലും ഇടറാത്ത ഒരു ഓടക്കുഴൽ വിളി മാറ്റിവച്ചിരുന്നു.താഴ്ന്ന് പോകുന്നിടങ്ങളിൽ താങ്ങാവാൻ ആ മഹാകാരുണ്യം തന്റെ കവിതകളിലൂടെ എന്നും കലഹിച്ചു കൊണ്ടേയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാ സമാഹാരത്തിലൂടെയാണ് സുഗതകുമാരി കാവ്യ ലോകത്തിലേക്ക് നടന്നു കയറിയത്. അവിടെ പൂവിന്റെ ചിരിയെയും നിലാവിന്റെ സുഗന്ധത്തെയും കാണിച്ചു തന്ന്‌ നമ്മെ സന്തോഷിപ്പിച്ച സുഗതകുമാരി ജീവിതത്തിന്റെ അഗാധ ദുഃഖവും കൂടി കാട്ടിത്തന്നു. ആത്മപീഡാരതിയോട് അനുഭാവം കാണിച്ച ആദ്യകാല കവിതകളിൽ നിന്നും പിന്നീട് പീഡനാനുഭവങ്ങളിലൂടെ ആത്മവിശുദ്ധിയിലേക്കായി യാത്ര. മനുഷ്യാത്മാവിന് നേരിടേണ്ടി വരുന്ന ആശങ്കകൾക്കും അന്വേഷണങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ട് നിന്ന കവി ആധികാരികമായ സ്വത്വം തേടി യാത്ര തുടരുന്നു.

തന്റെ അനുഭവങ്ങൾ ഏറ്റവും സത്യസന്ധമായി തന്നെ കവിതകളിലൂടെ സുഗതകുമാരി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത ഉൾക്കൊള്ളുന്ന കവിതകൾ എഴുതി. ആധുനികലോകത്തിന്റെ പൊള്ളത്തരങ്ങളും രാഷ്ട്രീയ കാപട്യങ്ങളും എടുത്ത് കാട്ടി. ദേഷ്യത്തോടെ മാത്രം പരസ്പരം നോക്കി കാണുന്ന മനുഷ്യരെ, തമ്മിലടിക്കുന്ന സമുദായങ്ങളെയെല്ലാം അടയാളപെടുത്താനുള്ള മാധ്യമമാക്കി കവിതകളെ സുഗതകുമാരി മാറ്റി . എപ്പോഴും ആസ്തിക്യ ബോധത്തിൽ വിലയം കൊള്ളുന്ന ഒരു മനസ്സാണ് സുഗതകുമാരിയുടെത്. 1977ലാണ് സുഗതകുമാരിയുടെ ശ്രദ്ധേയമായ രാത്രിമഴ പ്രസിദ്ധീകരിച്ചത്. സങ്കുചിതയുടെ പുറം തോടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സാമൂഹിക മാലിന്യങ്ങളെ ഒഴുക്കി കളയുന്നത് നമ്മൾ അവിടെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ സമൂഹത്തോട് അർത്ഥഗർഭമായ പ്രതികരിക്കാൻ പാകത്തിന് സഹൃദയനെ ഒരുക്കി തീർക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

സുഗതകുമാരിയ്ക്ക് പ്രതിജ്ഞാബദ്ധത ഏതെങ്കിലും ഒരു രാഷ്ട്രീയ തത്വത്തോടോ പ്രസ്ഥാനത്തോടോ ആയിരുന്നില്ല മറിച്ച് പിടയുന്ന മനുഷ്യത്വത്തോട് ആയിരുന്നു. എന്നാൽ മനുഷ്യൻ നന്ദിയില്ലാത്തവനും ക്രൂരനുമായി പോകുന്നതിൽ അവർ വല്ലാതെ വേദനിച്ചിരുന്നു.

പെണ്ണെഴുത്തിന്റെതായ് ഒരിടത്തിൽനിരത്തി വയ്ക്കാവുന്ന കവിതകൾ സുഗതകുമാരി എഴുതിയിട്ടില്ലെങ്കിലും വേട്ടയാടപ്പെട്ടിരുന്ന സ്ത്രീത്വം എന്നും അവരുടെ മനസ്സിനെ വേട്ടയാടിയിരുന്നു. 1990കളിൽ പ്രസിദ്ധീകരിക്കപ്പെട്ട തുലാവർഷപച്ചയിലെ ചില കവിതകൾഇതിലേക്ക് വിരൽചൂണ്ടുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും പ്രശ്നങ്ങളെയും അവർ നേരിടുന്ന പീഡിതാനുഭവങ്ങളെയും തന്റെ കവിതകളിലൂടെ നിരന്തരം അവർ പുറത്തുകൊണ്ടുവന്നിരുന്നു.പ്രകൃതിയെയും സ്ത്രീയെയും ഇത്രമേൽ സ്നേഹിച്ച അവർക്ക് വേണ്ടി നിരന്തരം പോരാടിയ മറ്റൊരു കവി മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.സ്വന്തം നിലപാടിൽ നിന്നുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമഗ്രതയെ ജൈവികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സുഗതകുമാരി എപ്പോഴും ശ്രമിച്ചിരുന്നത്.

കവി എന്നതിലുപരി ഒരു മികച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രശ്നത്തിൽ ഇടപെട്ടതോടുകൂടിയാണ് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുന്നത്. താമസിയാതെ തന്നെ പ്രകൃതി സംരക്ഷണ സമിതിസ്ഥാപക സെക്രട്ടറിയുമായി. പിന്നീട് അനാഥ സ്ത്രീകളെയും മാനസിക നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ അഭയ ഒരു സ്ഥാപനം നിർമ്മിച്ചു. തത്വചിന്ത പരമായ പല കാഴ്ചപ്പാടുകളും അവതരിപ്പിച്ച കവിതകളിൽ നിന്നും പരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയം പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ രചിച്ചു സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിത പടർന്നൊലിച്ച് ഏതെല്ലാം തീരങ്ങളിൽ എത്തിയിട്ടുണ്ടോ അവിടെയുള്ള ചാരുതകളെല്ലാം ഒപ്പിയെടുത്ത് തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...