ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറയിൽ പൂജ നടത്തി ഹിന്ദു വിഭാഗം

ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറിയിൽ ഹിന്ദു വിഭാഗം പൂജ നടത്തി. ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. എസ്ജി കോടതിയുടെ നിർദ്ദേശം പാലിച്ചുവെന്നും വിഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം കെവിഎം ട്രസ്റ്റിലെ പൂജാരി ശയന പൂജ നടത്തിയെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുന്നിൽ അഖണ്ഡജ്യോതി കത്തിച്ചു. ഇനിമുതൽ എല്ലാ ദേവതകകൾക്കും ദൈനംദിന ആരതികൾ നടത്തും. രാവിലെ മംഗള ആരതി, ഭോഗ് ആരതി, വൈകുന്നേരമുള്ള ആരതി, സൂര്യാസ്തമയത്തിനു ശേഷമുള്ള ആരതി, ശയൻ ആരതി എന്നിങ്ങനെ എല്ലാവിധ പുജകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് 30 വർഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വർ ദ്രാവിഡുമാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അതേസമയം, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഗ്യാൻവ്യാപി കോംപ്ലക്‌സിൽ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിന് ശേഷം, ബുധനാഴ്ച രാത്രി വൈകി ഗ്യാൻവ്യാപിയിലെ വ്യാസ് ബേസ്‌മെൻ്റിന് പുറത്ത് ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ജില്ലാ മജിസ്‌ട്രേറ്റും വാരണാസി ഡിഐജിയും മസ്ജിദ് പരിസരത്തെത്തി. ഇതിന് പിന്നാലെ ബാരിക്കേഡുകൾ നീക്കുി. അതേസമയം ഗ്യാൻവ്യാപി കോംപ്ലക്‌സിന് പുറത്ത് വലിയ രീതിയിൽ പൊലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാത്രി രണ്ടു മണിയോടെ പോലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും ഒരുമിച്ച് മസ്ജിദിന് പുറത്തെത്തി കോടതി ഉത്തരവ് പാലിച്ചെന്ന് അറിയിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബാരിക്കേഡുകൾ നീക്കുന്നതും ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ വ്യക്തമാക്കി.

ഗ്യാൻവ്യാപി മസ്ജിദിൻ്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയാണ് ഹിന്ദുപക്ഷം. കോടതി ആരാധനയ്ക്ക് അനുമതി നൽകിയ ഗ്യാൻവ്യാപിലെ നിലവറ നന്ദി ഭഗവാൻ്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നിലവറയിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഗ്യാൻവ്യാപിയിലെ ഈ നിലവറയിൽ 30 വർഷമായി പൂജകൾ നടന്നിരുന്നില്ല. 1993 വരെ നിലവറയിലെ വിഗ്രഹങ്ങളെ പതിവായി ആരാധിച്ചിരുന്നതായി ഹിന്ദു പക്ഷം അവകാശപ്പെടുന്നു. എന്നാൽ 1992-ലെ ബാബറി പള്ളി തകർക്കലിനു ശേഷം അന്നത്തെ മുലായം സർക്കാർ ഈ അവകാശം നിർത്തലാക്കുകയും ആരാധനയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദു പുരോഹിതരെയും അവിടെ നിന്ന് നീക്കം ചെയ്തു. ഇതിന് ശേഷം മാതാ ശൃംഗർ ഗൗരിയെ വർഷം തോറും ഇവിടെ ആരാധിച്ചുവരികയായിരുന്നു. ജനുവരി 17ലെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 24ന് ഡിഎം നിലവറ ഏറ്റെടുത്തിരുന്നു. തങ്ങൾക്ക് വീണ്ടും ആരാധന നടത്താനുള്ള അവകാശം നൽകണമെന്ന് ഹിന്ദുവിഭാഗം തുടർച്ചയായി ആവശ്യപ്പെടകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് മുസ്ലീം വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്, അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ...

ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല...

പ്രിയങ്ക ഗാന്ധിയുടെ മകളെകുറിച്ച് വ്യാജ വാർത്ത: ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ്...

ബിജെപിയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍...

ജൂൺ 4ന് ഇന്ത്യസഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്നും ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10...

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്, അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ...

ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല...

പ്രിയങ്ക ഗാന്ധിയുടെ മകളെകുറിച്ച് വ്യാജ വാർത്ത: ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ്...

ബിജെപിയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍...

ജൂൺ 4ന് ഇന്ത്യസഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്നും ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10...

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി, കേരളം ഗൂണ്ടകളുടെ പറുദീസ: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌. കേരളം ഇന്ന്...

രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്നാണ് അപകടം. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട്...

ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി

മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ. ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്നാണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിൻ്റെ അവകാശവാദം....