ഒരാഴ്ചയിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് 19 ലക്ഷം ഭക്തര്‍

അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍ എന്ന് കണക്കുകൾ. ജനുവരി 22 ന് നടന്ന ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന് പിറ്റേന്നാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. അതിനുശേഷം 18.75 ലക്ഷം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്തി. ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദര്‍ശനത്തിനായി ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും ‘ആരതി’ സമയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്‌ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ 4.30നും മം​ഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം.

ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സുഗമമായ സന്ദര്‍ശന അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്റ്റും കഠിന പരിശ്രമത്തിലാണ്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആലവന്ദര്‍ സ്‌തോത്രം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ ശ്രീരാമന്റെ വേദാധിഷ്ഠിത സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വിഗ്രഹത്തിനായി ഉപയോഗിച്ചത്. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.

ശ്രീകോവിലില്‍ അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമുണ്ട്. ബാലക് റാം എന്ന പേരിലാണ് രാം ലല്ലയുടെ വിഗ്രഹം അറിയപ്പെടുന്നത്. 392 തൂണുകളും 44 വാതിലുകളും ഉള്‍ക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഭംഗിയിലാണ് ക്ഷേത്ര സമുച്ചയം ഉയര്‍ന്നുനില്‍ക്കുന്നത്. എല്ലാം ഹിന്ദു ദേവതകളുടെ സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ തൂണുകള്‍ അലങ്കരിച്ചിരിക്കുന്നു. കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളുമാണ് വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗംഭീരമായ ആഭരണങ്ങള്‍ 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 14 ആഭരണങ്ങളാണ് വിഗ്രഹത്തിന് മാറ്റ് കൂട്ടുന്നത്. ആഭരണങ്ങളുടെ കേന്ദ്രഭാഗമായ കിരീടം പ്രശംസനീയമായ ശ്രദ്ധയോടെയാണ് നിര്‍മ്മിച്ചത്. 75 കാരറ്റ് വജ്രങ്ങള്‍, 175 കാരറ്റ് സാംബിയന്‍ മരതകം, 262 കാരറ്റ് മാണിക്യങ്ങള്‍ എന്നിവയ്ക്കൊപ്പം 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തിന് മാത്രം ഏകദേശം 1.7 കിലോഗ്രാം ഭാരമുണ്ട്. ഇത് ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്നു. കൂടാതെ ശുദ്ധിയെ പ്രതീകപ്പെടുത്തുന്ന വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഈ കിരീടം അലങ്കരിച്ചിരിക്കുന്നത്. തിലകമെന്ന് വിശേഷിപ്പിക്കുന്ന നെറ്റിയിലെ ‘ദിവ്യ അടയാളം’ 16 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നാല് കാരറ്റ് വജ്രങ്ങളും 33 കാരറ്റ് മരതകവും മധ്യഭാഗത്ത് ഒരു സാംബിയന്‍ മരതകവും മോതിരത്തിലുണ്ട്. രാം ലല്ലയ്ക്ക് ആഭരണങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹര്‍സഹൈമല്‍ ശ്യാംലാല്‍ ജ്വല്ലേഴ്സിനായിരുന്നു.

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

78 വർഷത്തെ ചരിത്രം മാറുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ വിലാസം ‘സേവാ തീർത്ഥ്’

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവ തീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ ഭരണകേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറി. പ്രധാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു....

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

78 വർഷത്തെ ചരിത്രം മാറുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ വിലാസം ‘സേവാ തീർത്ഥ്’

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവ തീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ ഭരണകേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറി. പ്രധാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു....

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...

ആഗോള അയ്യപ്പ സംഗമം; നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിയുടെ പേരില്‍ എട്ട് ലക്ഷം രൂപയുടെ ബില്‍. സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് നന്ദഗോവിന്ദം ട്രൂപ്പിനെ ക്ഷണിക്കുകയോ അവര്‍...

റമദാന്റെ ഭാഗമായുള്ള പ്രധാന പരിപാടികളുമായി ‘റമദാൻ ഇൻ ദുബായ്’ കലണ്ടർ പുറത്തിറക്കി

ദുബായിൽ ഇത്തവണത്തെ റമദാനിൽ നടക്കുന്ന പരിപാടികൾ സംബന്ധിച്ച് അറിയിപ്പ് നൽകുന്ന ഔദ്യോഗിക കലണ്ടർ പുറത്തിറക്കി. നഗരവ്യാപകമായി ഏകദേശം 30 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക, സാമൂഹിക പരിപാടികളാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. റമദാൻ ഇൻ...

റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാരമേഖല ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ജോലി സമയം 2 മണിക്കൂർ കുറച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ...