“ബിലീവ് ഇറ്റ് ഓർ നോട്ട്” മ്യൂസിയം, വിശ്വസിച്ചേ മതിയാവൂ ഈ കാഴ്ചകൾ

ദുബായ് ഗ്ലോബൽ വില്ലേജിലെ “ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം” വളരെ പ്രശസ്തമാണ്. അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത കലവറയാണ് ഈ മ്യൂസിയം. ലോകത്തെമ്പാടും നിന്നുള്ള പുരാവസ്തുക്കൾ, ചരിത്രം ഉറങ്ങുന്ന ശേഷിപ്പുകൾ, അവിശ്വസനീയമായ കൗതുകനിർമ്മാണങ്ങള്‍ എന്നിവയെല്ലാമാണ് ഇവിടെയൊരുക്കിയിട്ടുളളത്. 1918 ല്‍ മികച്ച കായികമത്സരങ്ങളുടെ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയ വ്യക്തിയായിരുന്നു അമേരിക്കകാരനായ റോബർട്ട് റിപ്ലി യാണ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ സ്ഥാപകൻ. കാര്‍ട്ടൂണുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ റിപ്ലി 1933 ല്‍ ചിക്കാഗോ വേള്‍ഡ് ഫെയറില്‍ തന്റെ ആദ്യ മ്യൂസിയം തുറന്നു. പിന്നീട് ലോകത്തെങ്ങും കാഴ്ചയുടെ വിരുന്നൊരുക്കി റിപ്ലിയുടെ മ്യൂസിയങ്ങള്‍ വ്യാപകമായി. റിപ്ലി ശേഖരിച്ച വ്യക്തിഗത പുരാവസ്തുക്കളും ഈ പ്രദർശനത്തിലുണ്ട്

എരിഞ്ഞണഞ്ഞ പതിനായിരക്കണക്കിന് സിഗരറ്റുകൊണ്ട് നിർമ്മിച്ച ശവപ്പെട്ടിയാണ് മ്യൂസിയത്തിൽ ആദ്യം കാണുക . ജീവിതം സിഗരറ്റ് പുകച്ച് നശിപ്പിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഡി ബി ഹെൻഗൽ നിർമ്മിച്ച ഈ ശവപ്പെട്ടി. അരികിൽ തന്നെ കൗതുകമായി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പതിയായിരക്കണക്കിന് തീപ്പെട്ടിക്കോലുകള്‍കൊണ്ടുനിർമ്മിച്ച ചൈനീസ് പഗോഡയും ഉണ്ട്.കണ്ണാടിക്കൂട്ടിൽ തൂങ്ങിയാടുന്ന മനുഷ്യന്റെ തലകൾ അവിശ്വസനീയമെന്നു തോന്നാം എന്നാൽ ഇത് യാഥാർത്ഥ മനുഷ്യന്റെ തല തന്നെയാണ്. യുദ്ധത്തിൽ കൊലചെയ്ത എതിരാളിയുടെ തലകൾ വെട്ടിയെടുക്കുന്ന ഇക്വഡോറിലെജനതയുടെ പുരാതനമായ വന്യമായ ആചാരത്തിന്റെ നേർസാക്ഷ്യമാണിത്. ഇത് പ്രത്യേകപ്രക്രിയയിലൂടെ കേടുവരാതെ സൂക്ഷിക്കുന്നതാണ്. രണ്ടുതലയുമായി ജനിച്ച പശിക്കിടാവിന്റെയും, അഞ്ചു കാലുകളുമായി ജനിച്ച ആട്ടിൻകുട്ടിയുടെ രൂപവുമെല്ലാം സ്റ്റഫ് ചെയ്ത് ജീവൻ തുടിക്കുന്ന രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊമോഡോ ഡ്രാഗണിന്റെ പൂര്‍ണ അസ്ഥികൂടം തുടങ്ങി വിവിധ ജന്തുവർഗ്ഗങ്ങളുടെ അസ്ഥികൂടങ്ങളും ഇവിടെ കാണാം.

ഡയാന രാജകുമാരിയെ ഒരു സൂചിമുനയിൽ നിർമ്മിച്ചിരിക്കുന്ന അപൂർവ്വകാഴ്ചയുമുണ്ട്. നഗ്‌നനേത്രങ്ങൾകൊണ്ട് നോക്കിയാൽ ഒരു തരിയായിപോലും കാണാൻസാധിക്കാത്ത ഈ നീല ഗൗൺ ധരിച്ച രാജയകുമാറിയ കാണാൻ സൂക്ഷ്മദർശനിയിലൂടെ തന്നെ നോക്കണം. ഇന്നുവരെ ജീവിച്ചതില്‍ വച്ചേറ്റവും ഉയരമുള്ള മനുഷ്യൻ റോബർട്ട് വാഡ്ലോയുടെ പൂർണ്ണ പ്രതിമയും കാണാം. ഇരുപത്തിരണ്ടാം വയസില്‍ മരണം വാഡ്‍ലോയെ തട്ടിയെടുക്കുമ്പോൾ എട്ടടി 11.1 ഇഞ്ച് ഉയരമായിരുന്നു വാഡ്‍ലോയ്ക്ക് ഉണ്ടായിരുന്നത്. 1940 ല്‍ 22 ആം വയസില്‍ അദ്ദേഹം മരിക്കുന്നതുവരെ ധരിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഷൂസും ഇവിടെ ഇവിടെ ഉണ്ട്. വാഡ്‍ലോയുടെ ജീവിതചരിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ശരീരഭാരമുണ്ടായിരുന്ന വാല്‍ട്ടർ ഹഡ്സന്‍ , ഏറ്റവും ഉയരം കൂറഞ്ഞ ലൂസിയ സരാട്ടെ, തുടങ്ങി, വ്യത്യസ്തതകൊണ്ട് ചരിത്രം എഴുതിയവരുടെയും ഓർമ്മകൾ ഇവിടെ നിറയുന്നുണ്ട്.
രത്നങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരം, 250,000-ലധികം മുള ടൂത്ത്പിക്കുകൾ കൊണ്ട് നിർമ്മിച്ച ചൈനീസ് ടൂത്ത്പിക്ക് കൊട്ടാരം, ടോയ്‌ലറ്റ് പേപ്പറുകൊണ്ടും, പെപ്സിബോട്ടിൽ കൊണ്ട് നിർമ്മിച്ച വിവാഹ വസ്ത്രങ്ങൾ, അങ്ങനെ അവിശ്വസനീയം എന്ന് തോന്നുന്ന യാഥാർഥ്യങ്ങളുടെ ഒരു കൂട്ടം കാഴ്ചകളുണ്ടിവിടെ. 4801 കമ്പ്യൂട്ടർ കീബോർഡുകൾ കൊണ്ട് ഡോ പവൽ നിർമ്മിച്ച എബ്രഹാം ലിങ്കന്റെ ചിത്രവും ഇവിടെ ഉണ്ട്. ഉപയോഗശൂന്യമായ ഡോളറുകൾകൊണ്ട് നിർമ്മിച്ച ശിൽപവും കൗതുകമാണ് . എന്നാൽ ആ ഡോളറുകളുടെ മൂല്യം കണക്കാക്കിയാൽ ഈ ശില്പത്തിന് കോടികളുടെ വിലമതിക്കും. മ്യാന്‍മറിലെ കയാന്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ കഴുത്തിന് കുറുകെ വലിയ ഭാരമുളള ചെമ്പ് വളയങ്ങള്‍ ധരിക്കുന്നതിന്റെ മാതൃകയും ചുണ്ടിൽ ഇടുന്ന വളയവും എല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചേംബർ ഓഫ് ഹൊറേഴ്സും മ്യൂസിയത്തിന്‍റെ ഭാഗമായുണ്ട്. ദക്ഷിണേഷ്യൻ ഗോത്രങ്ങളിൽ നിന്നുള്ള മഴു, കഠാര തുടങ്ങിയ ആയുധങ്ങളും ചേംബർ ഓഫ് ഹൊറേഴ്സിലുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫോക്‌സ്‌ഹോളുകളിൽ കുടുങ്ങിയ സൈനികർ രൂപകല്പന ചെയ്ത ട്രെഞ്ച് ആർട്ട് ബുള്ളറ്റ്, ചൈനയില്‍ ഉണ്ടായിരുന്ന ശിക്ഷയായ തുറന്ന തീയിൽ ചുട്ടുപൊള്ളിക്കുന്നതെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിപുരാതന പീഠന രീതികളുടെ മനം മടുപ്പിക്കുന്ന കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയുടെ പുത്തൻ ലോകമാണ്. ശാസ്ത്രം എത്ര വളർന്നുവെന്നതിന്റെ നേർചിത്രം. ബഹിരാകാശത്ത് നിന്നുള്ള ആകർഷണങ്ങളും ശേഖരങ്ങളും പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൈ ലാബിന്റെ മാതൃകയും ഉൽക്കയുടെ അവശിഷടങ്ങളും എല്ലാം ഇവിടെ ഉണ്ട്. യുഎഇയുടെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഓർമ്മയ്ക്കായുളള പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ അനുഭവം എന്താകുമെന്നറിയാൻ ഈ വോടെക്സ് തണലിലൂടെ കടന്നുപോവാനും കഴിയും. നിർദേശങ്ങൾ നൽകിയാണ് ഇതിലൂടെ കടത്തിവിടുക. അങ്ങനെ ദുബായ് ഗ്ലോബൽ വില്ലേജിലെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം സന്ദർശകരോട് പറയും ഇതെല്ലം വിശ്വസിച്ചേ മതിയാവൂ…..

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...