സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നു: ജോസഫ് അന്നംകുട്ടി

ഷാര്‍ജ: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും പോവുകയാണ്. റേഡിയോയില്‍ സംസാരിക്കുമ്പോള്‍ അതിന് കൃത്യമായ ആത്മാവുണ്ട്. ഇപ്പോള്‍ മികച്ച ഉള്ളടക്കം അനുഭവപ്പെടുന്നത് റോഡിയോ പരിപാടികളിലാണ്. എഴുത്തിലും റേഡിയോയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അതിലാണ് നല്ല സംതൃപ്തി ലഭിക്കുന്നതെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു ജോസ്.

‘സ്‌നേഹം കാമം ഭ്രാന്ത്’ എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ കവര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രായമാകുന്തോറും ബോധ്യങ്ങള്‍ മാറുന്നതായും തന്റെ എഴുത്തിലും പറച്ചിലുകളിലും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും ജോസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. പലപ്പോഴും വീഡിയോ ചെയ്യുമ്പോള്‍ പിന്നീട് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നതായി അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല ശ്രദ്ധവേണമെന്നും ചിലപ്പോള്‍ അപകടകരമായ പരിസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ പുസ്തകങ്ങളില്‍ നിന്നും പുതിയ പുസ്തകത്തിലേക്ക് നാല് വര്‍ഷത്തെ ദൂരമുണ്ട്. എഴുത്തിനെക്കുറിച്ച് മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് നല്ലതാണ്. നിത്യജീവിതത്തില്‍ നമ്മെ സ്വാധീനിക്കുന്ന വികാരങ്ങളെ അടിസ്ഥാനമാക്കി 15 മനുഷ്യരുടെ കഥയാണ് ഈ പുസ്‌കത്തിലുള്ളത്. ഇത് ഫിക്്ഷനിലേക്കുള്ള ചുവടുവെപ്പാണ്. നേരില്‍ കണ്ട കുറേ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വെള്ളം ചേര്‍ക്കാതെ എഴുതിയ കഥകളാണ്. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തന്റെ അമ്മയാണെന്നും ജോസഫ് പറഞ്ഞു.

തോല്‍വികളെ അംഗീകരിക്കാനുള്ള മനസ്സുണ്ടായിരിക്കണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളത്. തോല്‍വികളോട് അനാവശ്യമായി പോരാടി സമയം കളയരുത്. യാഥാര്‍ത്ഥ്യത്തോടൊപ്പം സഞ്ചരിക്കുക. ഒരു കാര്യം വിലയിരുത്തുമ്പോള്‍ സ്വന്തമായ നിലപാടുണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പിന്നാലെ പോവുന്ന രീതി ശരിയല്ല. ഇതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. അവനവന്റെ കഴിവില്‍ ഉറച്ചുനില്‍ക്കുക. മതപരമായ കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മത വിശ്വാസം അന്യരെ അലോസരപ്പെടുത്താത്ത കാലത്തോളം അത് നല്ലതാണ്. സെക്‌സും ആത്മീയതയും സ്വകാര്യ വിഷയങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും ജോസഫ് പറഞ്ഞു.

കൊല്ലൂരില്‍ മഹാരഥോത്സവം, ഇന്ന് രാത്രി സൗപര്‍ണികയില്‍ മൂകാംബിക ദേവിയുടെ ആറാട്ട്

കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ...

ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും

ശ്വാസകോശങ്ങളിൽ ഗുരുതരമായ ന്യുമോണിയ ബാധതുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. രണ്ട് തവണ ജീവന് ഭീഷണിയായിരുന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചു. 88 വയസ്സുള്ള മാർപാപ്പക്ക് വത്തിക്കാനിൽ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന്...

യുഎസിൽ നിന്ന് 295 ഇന്ത്യക്കാരെ കൂടി നാടുകടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ...

സുശാന്തിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു, മരണം ആത്മഹത്യ തന്നെ, റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും സിബിഐ

മുംബൈയിലെ വസതിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ...

കൊല്ലൂരില്‍ മഹാരഥോത്സവം, ഇന്ന് രാത്രി സൗപര്‍ണികയില്‍ മൂകാംബിക ദേവിയുടെ ആറാട്ട്

കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ...

ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും

ശ്വാസകോശങ്ങളിൽ ഗുരുതരമായ ന്യുമോണിയ ബാധതുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. രണ്ട് തവണ ജീവന് ഭീഷണിയായിരുന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചു. 88 വയസ്സുള്ള മാർപാപ്പക്ക് വത്തിക്കാനിൽ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന്...

യുഎസിൽ നിന്ന് 295 ഇന്ത്യക്കാരെ കൂടി നാടുകടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ...

സുശാന്തിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു, മരണം ആത്മഹത്യ തന്നെ, റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും സിബിഐ

മുംബൈയിലെ വസതിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ...

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചത് രാജീവ്...

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി; പൂരം മെയ് ആറിന്

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി സാംസ്കാരിക നഗരി അണിഞ്ഞൊരുങ്ങുകയാണ്. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംഘടിപ്പിക്കുന്ന തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി. 62-ആം പൂരപ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും റവന്യൂ മന്ത്രി കെ....

ബന്ദിപ്പൂര്‍ രാത്രിയാത്ര; കേരളത്തിന് വീണ്ടും തിരിച്ചടി, മുഴുവന്‍ സമയവും അടച്ചിടാന്‍ കര്‍ണാടക

മൈസൂരു: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം കേരളം ശക്തമാക്കുന്നതിനിടെ പാത മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്റെ നിലപാട് തുടര്‍ചര്‍ച്ചകള്‍...