കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാൽ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. 2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ്പ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥ

നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അദ്ധ്യാപകൻ എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു.2003 ലാണ് ഹരിതകം. കോം എന്ന പേരിൽ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗൾഫ് പ്രവാസികളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ കവിതകൾ കിട്ടിയിട്ടുള്ളത്.കുഴൂർ വിൽസൺ,ടി കെ അനിൽകുമാർ,അസ്‌മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. താൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രൻ പറഞ്ഞു.

ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ടെന്നും എന്നാൽ താൻ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രൻ ഒരു വിവർത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനമെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രൻ ചൊല്ലി.

ഇത് കൂടാതെ ഒരുവൾ,പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി.
തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...