16-മത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കുട്ടികളുടെ വായനോത്സവം ഉദ്ഘാടനം ചെയ്തു. ഷാർജ ഉപഭരണാധികാരിയും ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്സനുമായ ഷെയ്ഖ ബുദൂർ അൽ ഖാസിമി, ആരോഗ്യ, പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുർറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. അഹ്മദ് ഫുആദ് ഹാനോ, ഷാർജയിലെ പ്രമുഖ സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരും, എഴുത്തുകാർ, മറ്റ് പ്രമുഖർ, ബാലസാഹിത്യത്തിലെ വിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഫെസ്റ്റിവലിൽ ഷാർജ ഭരണാധികാരിയുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് നിരവധി പവലിയനുകൾ ഹിസ് ഹൈനസ് സന്ദർശിച്ചു. യുവതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനോത്സവം 12 ദിവസം നീണ്ടുനിൽക്കും.

പുസ്തകോത്സവത്തിന്റെ 17-മത് എഡിഷൻ അവാർഡ് പ്രഖ്യാപനവും ഷെയ്ഖ് ഡോ. സുൽത്താൻ നടത്തി. ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. മൂന്നു വിഭാഗങ്ങളിലായി 20,000 ദിർഹം വീതമാണ് വിജയികൾക്ക് സമ്മാനിച്ചത്. ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷൻ അവാർഡും ചടങ്ങിൽ സുൽത്താൻ സമ്മാനിച്ചു. അറബി ബാല സാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാർഡിന്റെ പുതുതായി രൂപകൽപന ചെയ്ത വെബ്സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിൽ ഷാർജ ഭരണാധികാരിയുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് നിരവധി പവലിയനുകൾ ഹിസ് ഹൈനസ് സന്ദർശിച്ചു. യുവതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്- അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുക്കും. കൂടാതെ രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളുമുണ്ടാകും.
വായനോത്സവത്തിലേക്ക് സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേയ് നാലിന് വായനോത്സനം സമാപിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുമണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുമണിവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദർശന സമയം.