“മായാത്ത ഓർമ്മകളിൽ ഒ എൻ വി ‘ഒരു വട്ടം കൂടി….”

അക്ഷരങ്ങൾ കോർത്തിണക്കിയ മായാത്ത മഴവില്ലിനാൽ ഗാനപ്രപഞ്ചം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുന്നു. പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും ഗൃഹാതുരുതയുടെയും ചിത്രങ്ങൾ അക്ഷരങ്ങളാൽ കോറിയിട്ട പ്രിയ കവി ഇന്ന് ഒപ്പമില്ല എന്ന തിരിച്ചറിവ് മലയാളികൾക്ക് എന്നും തീരാനഷ്ടം തന്നെയാണ്. കേട്ടു പഠിച്ചതും പാടി പതിഞ്ഞതും ആയ ഒരു പിടി ഗാനങ്ങൾ ഒഎൻവിയുടേതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. തലമുറകളോളം ഒരു മൂളിപ്പാട്ടായി പാടി നടക്കുന്ന ഒഎൻവിയുടെ പാട്ടുകൾ തന്നെയാണ് ഒഎൻവിയെ എന്നും മലയാളത്തിന്റെ പ്രിയകവി ആക്കുന്നത്. ഇന്നും കാല്പനികതയുടെ വസന്തം ഒളിമങ്ങാതെ നിലനിർത്തുന്ന ഒരേ ഒരു കവിയും ഒഎൻവി കുറുപ്പ് തന്നെ.

അരുണയുഗത്തിന്റെ പ്രതിനിധിയായി കാവ്യജീവിതം ആരംഭിച്ച ഒഎൻവി യുടെ ഇഷ്ട പ്രണയിനി എന്നും കവിത തന്നെയായിരുന്നു. ചലച്ചിത്ര ഗാനങ്ങളും, നാടക ഗാനങ്ങളും ഉൾപ്പെടെ ആയിരത്തിൽപരം ഗാനങ്ങളാണ് ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണത്. മഷിത്തുള്ളികൾ ചാലിച്ച ഓരോ വാക്കിലും തന്റേതായ മധുരമോഹനശൈലി അദ്ദേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.

മലയാളത്തിന്റെ പ്രണയ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒഎൻവി അക്ഷരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രണയഗാനങ്ങൾ ഒക്കെയും ആരും മൂളി നടക്കാൻ കൊതിക്കുന്നതും, ആരുടെയുള്ളിലും പ്രണയത്തിന്റെ വസന്തം വിരിയിക്കുന്നവയുമായിരുന്നു. ആ വരികൾ തീർക്കുന്ന അത്ഭുതം വാക്കുകളിലൊതുക്കാനാവില്ല. അത്രമേൽ ഹൃദ്യവും അതിനേക്കാൾ മധുരവും എന്നും ഒ എൻ വിയുടെ വരികളുടെ മാത്രം പ്രത്യേകതയായിരുന്നു.

” അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ…ഒരു മാത്ര വെറുതെ നിനച്ചു പോയി…. ” ഇത് പാടി നടക്കാത്ത മലയാളികൾ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരുവട്ടമെങ്കിലും മൂളി നടന്നവർക്ക് അറിയാം ആ വരികളുടെ മാസ്മരികത. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം….. ഈ ഗാനത്തിലെ വരികൾ മനസ്സിൽ ഉണർത്തുന്ന മോഹങ്ങൾക്ക് അതിരില്ല… അന്നും ഇന്നും എന്നും… അതിന്റെ ഭംഗിയോളം വരില്ല മറ്റൊന്നും. ഗൃഹാതുരത്വത്തിന്റെ ഭാഷ ഇതിനേക്കാൾ മനോഹരമായി പറയുവാൻ കഴിയുമോ? സാധിക്കുമെന്ന് തോന്നുന്നില്ല……പ്രകൃതിയെ സ്നേഹിച്ച പ്രിയ കവിയുടെ ബാല്യകാല ഓർമ്മകളും മധുരതരം… അത് നമ്മിൽ നിറയ്ക്കുന്ന അനുഭൂതിയോ അനിർവചനീയം.

ഒഎൻവിയുടെ മനോഹര പ്രണയ ഗാനങ്ങളിൽ വച്ച് ഏറ്റവും പ്രണയാതുരമായ ഗാനങ്ങളിൽ ഒന്നായി മേഘമൽഹാറിലെ ‘ ഒരു നറു പുഷ്പമായി ‘ എന്ന ഗാനത്തെ അടയാളപ്പെടുത്താം.

“ഒരു നറു പുഷ്പമായി എൻ നേർക്കു നീളുന്ന മിഴിമുനയാരുടെതാവാം….
ഒരു മഞ്ജു ഹർഷമായി എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെ ഓർത്താവാം……
അറിയില്ല…. എനിക്കറിയില്ല….” ഈ വരികളിലൂടെ അനർവചനീയമായ ഒരു അനുഭൂതി ആത്മാവിനെ തൊട്ടുണർത്തുന്നുവെങ്കിൽ അത് രചിക്കപ്പെട്ട കലാകാരൻ എത്രത്തോളം അനുഗ്രഹീതനാണെന്ന് പറയേണ്ട കാര്യമില്ല. പ്രണയത്തിന്റെ സിന്ദൂരം വാരിയെറിയുന്ന ഈ ചുവപ്പിനോളം വരില്ല സന്ധ്യയുടെ അന്തിച്ചുവപ്പ് . നഷ്ട പ്രണയത്തിന്റെയും , മനസ്സിൽ കുടിയിരുത്തിയ പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും മുഴുവൻ അംശങ്ങളും ഒപ്പിയെടുത്തിട്ടുണ്ട് ഇതിൽ. ഇത്രത്തോളം മനോഹരമായി പ്രണയിക്കാൻ ആരാണ് കൊതിക്കാത്തത്. പ്രണയത്തെ ഇത്രമേൽ ഭംഗിയായി അതിലേറെ മധുരമായി മറ്റൊരാളുടെ മനസ്സിൽ കോറിയിടാൻ ഒഎൻവിക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. അതുപോലെതന്നെ എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഗാനങ്ങളാണ് നഖക്ഷതങ്ങൾ എന്ന സിനിമയിലേത്.

” ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ ” എന്ന ഗാനവും
” നീരാടുവാൻ നിളയിൽ നീരാടുവാൻ….” എന്ന് തുടങ്ങുന്ന ഗാനവും മൂളി നടക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. അക്ഷരങ്ങൾക്ക് ഇത്രമേൽ ഭംഗിയുണ്ടെന്ന് കാണിച്ചുതന്ന മറ്റൊരു കവിമലയാളത്തിൽ ഉണ്ടാകില്ല.

ഭൂമിക്കൊരു ചരമഗീതം എഴുതിക്കൊണ്ട് പരിസ്ഥിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും നിലവിലെ പാരിസ്ഥിതിക പ്രതിസന്ധികളും മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും ഇന്ന് അവൻ താമസിക്കുന്ന ഭൂമിയെ എവിടെ കൊണ്ടെത്തിച്ചു എന്നും നമുക്ക് കാട്ടിത്തന്നു. ഭൂമിക്കൊരു ചരമഗീതത്തിലൂടെ മനുഷ്യൻ അവന്റെ തന്നെ ചരമഗീതം കുറിക്കുകയാണെന്നുള്ള ആത്യന്തിക സത്യവും ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. തികഞ്ഞ ഒരു പരിസ്ഥിതി സ്നേഹിയായി മാറി മൃതപ്രായയായ ഭൂമിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്ന കവി മനുഷ്യൻ അതിജീവനത്തിന് വേണ്ടി പ്രയത്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു മുന്നറിയിപ്പ് കൂടി ലോകത്തിന് നൽകി.

അക്ഷരങ്ങളാൽ തൂലികത്തുമ്പിലൂടെ വിസ്മയം തീർത്ത പ്രിയ കവിക്ക് മലയാളത്തിന്റെ മനം നിറഞ്ഞ സമ്മാനം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠം. അനുഭവങ്ങളും ഭാവനയും കൊണ്ട് കാവ്യലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച ഒഎൻവി മലയാളത്തിന് എന്നും നികത്താനാവാത്ത നഷ്ടം തന്നെയാണ് എന്ന തിരിച്ചറിവോടെ അദ്ദേഹത്തിന്റെ സ്നേഹത്തിനും അർപ്പണത്തിനും മുൻപിൽ ശതകോടി പ്രണാമം.

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ഒളിവില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍...

സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം പൈലറ്റ് സാങ്കേതിക...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ഒളിവില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍...

സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം പൈലറ്റ് സാങ്കേതിക...

എമ്പുരാൻ വിവാദം: ഖേദപ്രകടനവുമായി മോഹൻലാൽ, പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി നടൻ മോഹൻലാൽ. ഖേദം പ്രകടിപ്പിച്ചാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. "'ലൂസിഫർ'...

11 രാജ്യങ്ങളിൽ ഈദ് അൽ ഫിത്തർ ഇന്ന്, മറ്റു രാജ്യങ്ങളിൽ നാളെ

ദുബായ്: സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെ നിരവധി മുസ്‌ലിം രാജ്യങ്ങൾ ഞായറാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുമ്പോൾ, ഒമാൻ, ജോർദാൻ, സിറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ റമദാൻ 30 പൂർത്തിയാക്കി...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

വ്രതശുദ്ധിയുടെ നിറവിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. 29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായി. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം...