വെഞ്ഞാറമൂട് കൂട്ടക്കൊല, പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂട്ടക്കൊലയുടെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെയും മൊഴി എടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അവസ്ഥയുമായി പൊരുത്തപ്പെടാത്ത പ്രതിയുടെ താളം തെറ്റിയ ജീവിതമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

പിതാവ് വിദേശത്ത് കടക്കെണിയിലായതും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വർഷങ്ങളായി യാത്രാവിലക്കിൽ കുരുങ്ങിയതും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു കുടുംബം. അപ്പോഴും അഫാന് കമ്പം ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു. ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. എങ്കിലും പിതാവിന്റെ ബാദ്ധ്യത തീർക്കാൻ കടം വാങ്ങിയിരുന്നു. അഫാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് സ്വന്തം അനുജൻ അടക്കം ഉറ്റബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി ജീവനൊടുക്കണമെന്ന ചിന്തയിലെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുപേരെ വകവരുത്തിയശേഷം വിഷം കഴിക്കുകയായിരുന്നു. അഫാന്റെ പിതാവ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ റഹിം സൗദിയിലെ ദമാമിൽ വാഹന സ്പെയർപാർട്സ് ബിസിനസ് പൊളിഞ്ഞ് വൻ കടക്കെണിയിലാണ്. ഏഴു വർഷമായി നാട്ടിൽ വന്നിട്ടില്ല. നാലു വർഷം മുമ്പ് യാത്രാ വിലക്കിൽ കുടുങ്ങുകയും ചെയ്തു.

അതിനിടെ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്.

പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം കണ്ടെത്താൻ കഴിയൂ” എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. പോലീസ് പറയുന്നതനുസരിച്ച്, ആറ് പേരെ കൊലപ്പെടുത്തിയതായി പ്രതിയായ അഫാൻ അവകാശപ്പെട്ടു.

അഫാന്റെ മുത്തശ്ശി, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി. ബന്ധുക്കൾക്കും അയൽക്കാർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രതിയുടെ മുത്തശ്ശിയുടെ പാങ്ങോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇരകളുടെ മൃതദേഹം അവസാനമായി കാണാൻ എത്തി. തുടർന്ന്, മരിച്ചവരുടെ മൃതദേഹം വൈകുന്നേരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...