കള്ളപ്പണവുമായി കെ സുരേന്ദ്രന് ബന്ധം, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല: തിരൂർ സതീശ്

കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്‍മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിൻ്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ചോദിച്ചു. ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് തന്നെ സി.പി.എം. വിലയ്‌ക്കെടുത്തെന്ന ബി.ജെ.പി. ആരോപണവും സതീശ് തള്ളി.

“ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാര്‍ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകള്‍ക്കുള്ള പിക്ചര്‍ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവര്‍ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്.” ആര്‍ക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്നും തിരൂർ സതീശ് പറഞ്ഞു.

“ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷന്‍ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു.” ആ ആള്‍ക്കു വേണ്ടിയാണ് ശോഭ പറയുന്നതെന്ന് സതീശ് പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരം മുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ആരാഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരില്‍നിന്നെങ്കിലും പണം കടം മേടിക്കും എന്നല്ലാതെ തന്നെ ഒരാള്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

പണം ഓഫീസിൽ എത്തി എന്ന് മാത്രം പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷനും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ല. പണം വന്നു എന്ന കാര്യത്തിന് ഇതുവരെയും അവർ മറുപടി പറഞ്ഞിട്ടില്ല. ആ പണം വന്നോ. ആരെല്ലാം ഇത് ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്ന് തിരൂർ സതീശ് പറഞ്ഞു.

രണ്ടുവർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണയണെന്ന് തിരൂർ സതീശ് പറയുന്നു. പാർട്ടി അധ്യക്ഷൻ പുറത്താക്കി എന്ന് പറയുന്ന കാലയളവിന് ശേഷവും പാർട്ടിയുടെ ചുമതലകളിൽ താൻ വരുന്നതിൻ്റെ തെളിവുകൾ പുറത്തുവിട്ടരുന്നു. പാർട്ടിയുടെ ഓഡിറ്റിങ്ങിന് കണക്കുകൾ ലഭ്യമാക്കിയത് താനാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എങ്ങനെയാണ് ഓഡിറ്റിങ്ങിന് വിവരങ്ങൾ കൈമാറുകയെന്ന് സതീശ് ചോദിച്ചു. സാമ്പത്തിക തിരിമറിയെ തുടർന്ന് തന്നെ പുറത്താക്കി എന്ന പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കിയിട്ടില്ല. താൻ സ്വമേധയാ പോയതാണെന്ന് സതീശ് വ്യക്തമാക്കി. തന്നെ പുറത്താക്കിയ ദിവസം പോലും കെകെ അനീഷിന് അറിയില്ലെന്ന് സതീശ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...