കള്ളപ്പണവുമായി കെ സുരേന്ദ്രന് ബന്ധം, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല: തിരൂർ സതീശ്

കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്‍മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിൻ്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ചോദിച്ചു. ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് തന്നെ സി.പി.എം. വിലയ്‌ക്കെടുത്തെന്ന ബി.ജെ.പി. ആരോപണവും സതീശ് തള്ളി.

“ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാര്‍ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകള്‍ക്കുള്ള പിക്ചര്‍ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവര്‍ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്.” ആര്‍ക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്നും തിരൂർ സതീശ് പറഞ്ഞു.

“ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷന്‍ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു.” ആ ആള്‍ക്കു വേണ്ടിയാണ് ശോഭ പറയുന്നതെന്ന് സതീശ് പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരം മുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ആരാഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരില്‍നിന്നെങ്കിലും പണം കടം മേടിക്കും എന്നല്ലാതെ തന്നെ ഒരാള്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

പണം ഓഫീസിൽ എത്തി എന്ന് മാത്രം പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷനും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ല. പണം വന്നു എന്ന കാര്യത്തിന് ഇതുവരെയും അവർ മറുപടി പറഞ്ഞിട്ടില്ല. ആ പണം വന്നോ. ആരെല്ലാം ഇത് ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്ന് തിരൂർ സതീശ് പറഞ്ഞു.

രണ്ടുവർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണയണെന്ന് തിരൂർ സതീശ് പറയുന്നു. പാർട്ടി അധ്യക്ഷൻ പുറത്താക്കി എന്ന് പറയുന്ന കാലയളവിന് ശേഷവും പാർട്ടിയുടെ ചുമതലകളിൽ താൻ വരുന്നതിൻ്റെ തെളിവുകൾ പുറത്തുവിട്ടരുന്നു. പാർട്ടിയുടെ ഓഡിറ്റിങ്ങിന് കണക്കുകൾ ലഭ്യമാക്കിയത് താനാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എങ്ങനെയാണ് ഓഡിറ്റിങ്ങിന് വിവരങ്ങൾ കൈമാറുകയെന്ന് സതീശ് ചോദിച്ചു. സാമ്പത്തിക തിരിമറിയെ തുടർന്ന് തന്നെ പുറത്താക്കി എന്ന പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കിയിട്ടില്ല. താൻ സ്വമേധയാ പോയതാണെന്ന് സതീശ് വ്യക്തമാക്കി. തന്നെ പുറത്താക്കിയ ദിവസം പോലും കെകെ അനീഷിന് അറിയില്ലെന്ന് സതീശ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...